Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഈശ്വര്‍ കലാപത്തിന് കോപ്പുകൂട്ടിയെന്ന്‌ മന്ത്രി കടകംപള്ളി; തെളിവായി രാഹുലിന്റെ വാക്കുകള്‍- Video

കൊച്ചി- ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ രാഹുല്‍ ഈശ്വര്‍ നടത്തിയ സമരത്തിന്റെ ഉള്ളുകള്ളി പുറത്തായതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാഹുല്‍ ഈശ്വറിന്റെ നേതൃത്വത്തില്‍ ശബരിമലയില്‍ കലാപത്തിനുള്ള ഗൂഢാലോചന നടന്നെന്ന് മന്ത്രി ആരോപിച്ചു. രാഹുല്‍ ചെയ്തത് രാജ്യദ്രോഹവും ഭക്തരോടുള്ള ദ്രോഹവുമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ക്ഷേത്ര സന്നിധാനത്ത് രക്തമൊഴുക്കാനും പദ്ധതിയിട്ടിരുന്നെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന നടത്തി ശബരിമലയെ കളങ്കപ്പെടുത്താനുള്ള ശ്രമത്തെയാണ് പോലീസ് പരാജയപ്പെടുത്തിയതെന്നും പോലീസിന്റെ ഇടപെടലാണ് അപകടകരമായ സ്ഥിതിയില്‍ നിന്ന് ശബരിമലയെ രക്ഷപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. രാഹുലിന്റെ കയ്യില്‍ പല ഗൂഢപദ്ധതികളും ഉണ്ടാകും. ഇപ്പോള്‍ പരാജയപ്പെട്ടത് നാളെ ആവര്‍ത്തിക്കാനിടയുണ്ട്. ചിലരുടെ സങ്കുചിത താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും മന്ത്രി പറഞ്ഞു. വലിയ ഗൂഢാലോചന നടത്തിയതായി രാഹുല്‍ തന്നെയാണ് വെളിപ്പെടുത്തിയത്. കലാപ ശ്രമങ്ങള്‍ നടക്കുന്നതായുള്ള സംശയങ്ങള്‍ സത്യമായിരുന്നെന്നാണ് രാഹുലിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. കലാപ ശ്രമം നടക്കുന്നതായുള്ള ബോധ്യത്തിലാണ് മാധ്യമങ്ങല്‍ക്ക് അവിടെ നിന്ന് മാറേണ്ടി വന്നത്. എന്തിനാണ് ഇവര്‍ കോപ്പു കൂട്ടിയിരുന്നതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളെയെങ്കിലും ബോധ്യപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 

രാഹുലിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന വിഡിയോ

Latest News