Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രഹ്ന ഫാത്തിമ മുസ്‌ലിം നാമധാരി മാത്രം,   അവരുടെ പശ്ചാത്തലം അന്വേഷിക്കണം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം- സംഘപരിവാർ രാഷ്ട്രീയത്തിനു കേരളത്തിൽ വേരുറപ്പിക്കുവാനുള്ള അവസരമാണ് ശബരിമല വിഷയത്തിലെ വിവേകമില്ലാത്ത നടപടികളിലൂടെ എൽ.ഡി.എഫ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്നു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.  ഹൈന്ദവ വിശ്വാസികളുടെയും കേരളത്തിലെ മതേതര നിലപാടുള്ളവരുടെയും വികാരങ്ങളെ മനസ്സിലാക്കുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചു.  സംഘപരിവാർ ശക്തികൾക്കും കേരളത്തിലെ നിരീശ്വരവാദികളായ ആക്ടിവിസ്റ്റുകൾക്കും അഴിഞ്ഞാടുന്നതിനുള്ള വേദിയാക്കി ശബരിമലയെ കമ്മ്യൂണിസ്റ്റ് സർക്കാർ മാറ്റിയെന്നു അദ്ദേഹം ആരോപിച്ചു. വിശ്വാസികൾക്കു സുരക്ഷയൊരുക്കേണ്ട പോലീസ്, ആക്ടിവിസ്റ്റുകൾക്ക് സംരക്ഷണം നൽകി നാണം കെടുന്ന കാഴ്ചയാണ് കണ്ടത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള വിശ്വാസികൾ തീർക്കുന്ന പ്രതിരോധം സർക്കാർ കാണാതെ പോകരുത്. ശബരിമലയിൽ കലാപത്തിനു ശ്രമം ഉണ്ടാകുമെന്ന തിരിച്ചറിവ് ഇപ്പോഴല്ല സർക്കാരിനു വരേണ്ടത്. വിശ്വാസികളോടും ഹൈന്ദവ സംഘടനകളോടും കൂടി ആലോചിക്കാതെ കൃത്യമായ കാഴ്ചപ്പാടില്ലാതെ തിരക്കുപിടിച്ച് കോടതി വിധി നടപ്പാക്കാൻ ശ്രമിക്കുന്നതിന് മുന്നേ അതു വേണമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  ലോകത്തിന്റെ മുന്നിൽ കേരളം അഭിമാനത്തോടെ ഉയർത്തിപ്പിടിച്ചിരുന്ന മതേതര നിലപാടും സമാധാന അന്തരീക്ഷവും കളങ്കപ്പെടുകയാണ്.  ശബരിമലയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു.  ഇതിനെല്ലാം കാരണം സർക്കാരിന്റെ ധാർഷ്ട്യമാണ്.  മല ചവിട്ടാൻ പോയ രഹ്ന ഫാത്തിമ മുസ്‌ലിം നാമധാരി മാത്രമാണ്.  അവരുടെ പശ്ചാത്തലം അന്വേഷിക്കണം. സംഘപരിവാർ ശക്തികൾ ലക്ഷ്യം വെയ്ക്കുന്നത് കലാപമാണ്. അവരുടെ ചട്ടകമായി കേരള സർക്കാർ മാറരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Latest News