Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം: കോടതി വിധി വരെ കാക്കണമെന്ന് ആര്‍.എസ്.എസിനോട് നിതീഷ്‌കുമാര്‍

നാഗ്പൂരിലെ ആസ്ഥാനത്ത് നടന്ന വിജയദശമി പരിപാടിയില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും നൊബേല്‍ ജേതാവ് കൈലാസ് സത്യാര്‍ഥിയും.

പട്‌ന- രാമജന്മഭൂമി തര്‍ക്കം ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അനാവശ്യ വിവാദമുണ്ടാക്കാതെ കോടതി വിധിക്കായി കാത്തിരിക്കണമെന്നും ആര്‍.എസ്.എസിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ മറുപടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് വിജയദശമി പ്രഭാഷണത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ഒട്ടും വൈകതെ ജനതാദള്‍ യുനൈറ്റഡിന്റെ മറുപടി.
കോടതി ഉത്തരവിട്ടാല്‍ അത് എല്ലാവരും മാനിക്കണമെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി.ത്യാഗി പറഞ്ഞു. പാര്‍ട്ടിയുടെ നിലപാടാണ് താന്‍ വ്യക്തമാക്കുന്നതെന്ന് പറഞ്ഞു കൊണ്ടായിരുന്നു കെ.സി.ത്യാഗിയുടെ വാക്കുകള്‍. ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന വിവാദ വിഷയങ്ങള്‍ കോടതി വഴിയോ ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയോ ആണ് പരിഹരിക്കേണ്ടത് -കെ.സി. ത്യാഗി പറഞ്ഞു.
പുതിയ ഇടപെടലുകള്‍ നടത്തി പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് സ്തംഭിപ്പിക്കുന്നതിനു പുറമെ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് ഉചിതമായ നിയമ നിര്‍മാണം നടത്തണമെന്നാണ് വിജയദശമി പ്രഭാഷണത്തില്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നത്. അവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നതിനാണ് എല്ലാ തെളിവുകളും. എന്നാല്‍ ഇനിയും നിര്‍മാണത്തിലേക്ക് നീങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News