Sorry, you need to enable JavaScript to visit this website.

ജുനൈദ്-നാസിർ ഇരട്ടക്കൊലക്കേസ് പ്രതിയായ പശുസംരക്ഷകൻ അറസ്റ്റിൽ

ന്യൂദൽഹി- രാജസ്ഥാനിലെ ഭിവാനിയിൽ കാറിൽ രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന  കേസിലെ പ്രതി സംഘ്പരിവാർ പ്രവർത്തകനും പശു സംരക്ഷകനുമായ മോനു മനേസറിനെ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ഹരിയാന പോലീസ് ഉടൻ തന്നെ രാജസ്ഥാൻ പോലീസിന് കൈറുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ജുനൈദ്, നാസിർ എന്നിവരുടെ മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയിൽ കാറിൽ കണ്ടെത്തിയിരുന്നത്. 

മനേസറിൽ നിന്നാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്. ജൂലൈയിൽ ഹരിയാനയിലെ നുഹിൽ നടന്ന അക്രമത്തിന് മനേസർ പ്രേരണ നൽകിയതായും ആരോപണമുണ്ട്.
ഫെബ്രുവരി 15 നാണ് രാജസ്ഥാനിൽ ഭരത്പൂരിലെ ഗ്രാമത്തിലെ താമസിച്ചിരുന്ന ജുനൈദ് (35), നാസിർ (25) എന്നിവരെ പശു സംരക്ഷകർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.  ഹരിയാനയിലെ ഭിവാനിയിൽ ലോഹാറുവിൽ കത്തിച്ച ബൊലേറോയിലായിരുന്നു കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ. 

 

Latest News