Sorry, you need to enable JavaScript to visit this website.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് മലയാളി ജീവനക്കാരന്‍ ഒന്നര കോടി രൂപ അപഹരിച്ചു

അബുദാബി- ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് മലയാളി ജീവനക്കാരന്‍ ആറ് ലക്ഷം ദിര്‍ഹം (ഒന്നര കോടിയോളം രൂപ) അപഹരിച്ചതായി പരാതി.
അബുദാബി  ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്  ക്യാഷ് ഓഫിസ് ഇന്‍ ചാര്‍ജായി  ജോലി ചെയ്തു വരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി(38)നെതിരെ ലുലു അധികൃതര്‍  അബുദാബി പോലീസില്‍ പരാതി നല്‍കി.
തിങ്കളാഴ്ച ഉച്ചക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍  അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ ആറു  ലക്ഷം ദിര്‍ഹത്തിന്റെ കുറവ് കണ്ടെത്തി. ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട്  നിയാസിന്   സാധാരണ രീതിയില്‍  യുഎഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി നിയാസ് ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്യുന്നത്. ഭാര്യ എറണാകുളം വെണ്ണല  ചളിക്കാവട്ടം  സ്വദേശിനിയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. കുടുംബം നാട്ടിലേക്ക് മുങ്ങിയതായും പറയുന്നു. എംബസി മുഖേന നിയാസിനെതിരെ കേരള പോലീസിലും പരാതി നല്‍കുമെന്ന് ലുലു അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ തുടര്‍ന്നും വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ പുതിയ ഗ്രൂപ്പില്‍ ചേരുക

വാർത്തകളും വിശകലനങ്ങളും വാട്സ്ആപ്പിൽ

Latest News