Sorry, you need to enable JavaScript to visit this website.

യുവതിയെ ഒരാഴ്ച മുറിയില്‍ താമസിപ്പിച്ച് പീഡിപ്പിച്ചു, ദേഹമെമ്പാടും പൊള്ളല്‍, പ്രതി പിടിയില്‍

ന്യൂദല്‍ഹി- ഫോണില്‍ പരിചയപ്പെട്ട യുവതിയെ ദല്‍ഹിയിലെത്തിച്ച് ഒരാഴ്ചയോളം ക്രൂരമായി പീഡിപ്പിച്ച യുവാവ് പിടിയിലായി. അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് എത്തി ഇവരെ രക്ഷിച്ചത്. ദേഹത്ത് പൊള്ളലേല്‍പിക്കുകയും ചൂടുള്ള പരിപ്പുകറി ഒഴിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. യുവതി എയിംസില്‍ ചികിത്സയിലാണ്.
ഉത്തരാഖണ്ഡ് സ്വദേശിയും ദല്‍ഹിയില്‍ പാചക ജോലി ചെയ്യുന്നയാളുമായി പരാസ്(28) എന്നയാളാണ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് സ്വദേശിയായ യുവതിയാണ് ക്രൂരപീഡനത്തിനിരയായത്. യുവതിയുടെ ദേഹത്ത് ഇരുപതോളം മുറിവുകളുണ്ട്.
ബംഗാള്‍ സ്വദേശിനിയായ യുവതി ഒരുമാസത്തോളമായി പ്രതിക്കൊപ്പം രാജുപാര്‍ക്കിലെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ജനുവരി 30-ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍കോളിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഒരുസ്ത്രീയെ അവരുടെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതായാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

യുവതിയും പ്രതി പരാസും ഫോണ്‍ വഴിയാണ് സൗഹൃദത്തിലായതെന്ന് പോലീസ് പറഞ്ഞു. ജനുവരി ആദ്യവാരം ബെംഗളൂരുവിലെ ഒരു വീട്ടില്‍ വേലക്കാരിയായി യുവതിക്ക് ജോലി ലഭിച്ചിരുന്നു. തുടര്‍ന്ന് യുവതി ബംഗാളില്‍നിന്ന് ദല്‍ഹി വഴി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചു. ദല്‍ഹിയില്‍ തങ്ങി പരാസിനെ കണ്ട് യാത്ര തുടരാനായിരുന്നു പദ്ധതി. ദല്‍ഹിയിലെത്തിയപ്പോള്‍ പരാസ് യുവതിയെ ഇവിടെതന്നെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

 

 

Latest News