Sorry, you need to enable JavaScript to visit this website.

മുന്നറിയിപ്പ് രക്ഷയായി; നിക്ഷേപകരുടെ നഷ്ടസാധ്യത ഇല്ലാതാക്കി

മുന്നറിയിപ്പുകൾ നിക്ഷേപകരുടെ രക്ഷയ്ക്ക് എത്തിയത് ഓഹരികളിലെ നഷ്ട സാധ്യത ഇല്ലാതാക്കി, ഏഴ് ആഴ്ച്ച നീണ്ട ബുൾ റാലിക്ക് ഇതോടെ അന്ത്യം കുറിച്ചു. ആറ് വർഷത്തിനിടയിൽ ഇന്ത്യൻ മാർക്കറ്റിൽ ആദ്യമായാണ് ഇത്ര ദൈർഘമേറിയ ബുൾ റാലി. പിന്നിട്ട ഒന്നര മാസകാലയളവിൽ വിപണിയിൽ കാര്യമായ സാങ്കേതിക തിരുത്തലുകൾ സംഭവിക്കാതെയാണ് മുന്നേറിയത്. വിപണിയിലെ ലാഭമെടുപ്പ് വിൽപ്പന സമ്മർദ്ദമായി മാറാമെന്ന് മുൻവാരം ഭമലയാളം  ന്യൂസ്ഭ നൽകിയ വിലയിരുത്തൽ നിക്ഷേപകർക്ക് ലാഭമെടുപ്പിന് അവസരം ഒരുക്കിയതിനൊപ്പം നഷ്ട സാധ്യതകൾ ഒഴിവാക്കാനുമായി. 
നിഫ്റ്റി സൂചിക 107 പോയിൻറ്റും സെൻസെക്‌സ് 376 പോയിൻറ്റും പ്രതിവാര നഷ്ടത്തിലാണ്. ഡിസംബർ ആദ്യ പകുതിയിൽ ഇന്ത്യയിൽ കനത്ത നിക്ഷേപത്തിന് ഉത്സാഹിച്ച വിദേശ ഫണ്ടുകൾ  31,377 കോടി രൂപയുടെ ഓഹരികൾ വാരികൂട്ടിയതിനൊപ്പം സൂചിക സർവകാല റെക്കോർഡ് നിലവാരത്തിലേയ്ക്ക് കയറി. എന്നാൽ പിന്നിട്ടവാരം എല്ലാ ദിവസങ്ങളിലും അവർ വിൽപ്പനക്കാരായിരുന്നു.
  കഴിഞ്ഞ ലക്കത്തിൽ സൂചന നൽകിയതാണ് വിദേശ ഓപ്പറേറ്റർമാർ വർഷാന്ത്യം വിൽപ്പനയ്ക്കാണ് മുൻ തൂക്കം നൽകുകയെന്ന്. അവർ 6423 കോടി രൂപയുടെ ഓഹരികൾ വിറ്റു. വൻ തകർച്ച തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ എല്ലാ വിഭാഗം ഓഹരികളിലും നിക്ഷേപത്തിന് മത്സരിച്ചു. മൊത്തം 9094 കോടി രൂപയുടെ ഓഹരികൾ വാങ്ങിയെങ്കിലും പ്രതിവാര തളർച്ച തടയാനായില്ല. 
   നിഫ്റ്റി സൂചിക 21,456 ൽ നിന്നും 21,593 വരെ ഉയർന്നതിനിടയിലാണ് വിപണി വിൽപ്പന സമ്മർദ്ദത്തിലായത്. ഇതോടെ കഴിഞ്ഞവാരം സൂചിപ്പിച്ച 20,985 ലെ താങ്ങ് തകർത്ത് ഒമ്പത് പോയിൻറ് വ്യത്യാസത്തിൽ 20,976 ലേയ്ക്ക് ഇടിഞ്ഞു. അതിന് ശേഷമുള്ള തിരിച്ച് വരവിൽ നിഫ്റ്റി 21,349 ലാണ്. ഈ വാരം സൂചിക 21,636 ലേയ്ക്ക് മികവിന് ശ്രമം നടത്താം, ആ നീക്കം വിജയിച്ചാൽ 21,923 ലേയ്ക്ക് ഉയരാൻ ശ്രമിക്കും. എന്നാൽ വീണ്ടും കാലിടറിയാൽ 21,019 ലേയ്ക്കും തുടർന്ന് 20,689 ലേയ്ക്കും ജനുവരിയിൽ പരീക്ഷണം നടത്തും. 
ഡെയ്‌ലി ചാർട്ടിൽ വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും വ്യത്യസ്ത ദിശയിലായതിനാൽ കരുതലോടെ ഫണ്ടുകൾ ഇനി നീക്കം നടത്തു. എം ഏ സി ഡി ട്രെൻറ് ലൈനിന് മുകളിൽ ബുള്ളിഷായി നിലകൊള്ളുന്നുണ്ടെങ്കിലും ക്രിസ്തുമസ് ആലോഷങ്ങൾക്ക് ശേഷം ചെവാഴ്ച ഇടപാടുകളുടെ ആദ്യ പകുതി പിന്നിടുമ്പോൾ കരുത്ത് നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. അതായത് ഒരു റിവേഴ്‌സ് റാലി ഉടലെടുത്താൽ നിഫ്റ്റിക്ക് 20,920 പോയിൻറ് നിർണായകമാവും. 
നിഫ്റ്റി ഡിസംബർ ഫ്യൂച്വറിൽ ബുൾ ഓപ്പറേറ്റർമാർ തകർച്ചയ്ക്ക് ഇടയിൽ പൊസിഷനുകൾ വിറ്റുമാറി. തൊട്ട് മുൻവാരം 163.3  ലക്ഷം  കരാറുകളായിരുന്നത് വാരാന്ത്യം 158.5  ലക്ഷമായി.   ഈ വാരവും ബുൾ ഓപ്പറേറ്റർമാർ ബാധ്യതകളിൽ കുറവ് വരുത്തിയാൽ സൂചികയെ വീണ്ടും ദുർബലമാക്കും. ഡിസംബർ ഫ്യൂച്വർ വാരാന്ത്യം 21,385 പോയിൻറ്റിലാണ്. 21,234  21,022 പോയിൻറ്റിൽ താങ്ങുണ്ട്. 
   സെൻസെക്‌സിനും കാലിടറി, മുൻവാരത്തിലെ 71,605 ൽ നിന്നും 71,913 വരെ ഉയർന്നതോടെ വിപണി ഓവർ ബ്രോട്ടായത് മുൻ നിർത്തി ധനകാര്യസ്ഥാപനങ്ങൾ ലാഭമെടുപ്പിന് ഇറങ്ങി. ഇതോടെ ആടി ഉലഞ്ഞ സൂചിക 70,000 ലെ താങ്ങ് തകർത്ത് 69,920 ലേയ്ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 71,106 ലാണ്. 
രൂപയ്ക്ക് മൂല്യ തകർച്ച. ഡോളറിന് മുന്നിൽ 82.90 ൽ നിലകൊണ്ട് രൂപ പിന്നീട് 83.27 ലേയ്ക്ക് ദുർബലമായി, വാരാവസാനം മൂല്യം 83.15 ലാണ്. വർഷാന്ത്യമായതിനാൽ വിദേശ ഫണ്ടുകൾ രൂപ വിറ്റ് ഡോളർ ശേഖരിക്കാൻ നീക്കം നടത്തിയാൽ 83.44 ലേയ്ക്ക് തളർത്താം. 
രാജ്യാന്തര സ്വർണത്തിന് സൂചിപ്പിച്ച പ്രതിരോധം മറികടക്കാനായില്ല. ഒൂൺസിന് 2018 ഡോളറിൽ വ്യാപാരം പുനരാരംഭിച്ച മഞ്ഞലോഹത്തിന് രണ്ടാഴ്ച്ചകളിൽ വ്യക്തമാക്കിയ 2054 ഡോളറിലെ പ്രതിരോധം തകർക്കാനായില്ല. താഴ്ന്ന റേഞ്ചിൽ നിന്നുള്ള കുതിപ്പിൽ 2071 ലേയ്ക്ക് കയറിയ വേളയിലെ വിൽപ്പന സമ്മർദ്ദം മൂലം വ്യാപാരാന്ത്യം ട്രോയ് ഔൺസിന് 2053 ഡോളറായി താഴ്ന്നു.  

Latest News