Sorry, you need to enable JavaScript to visit this website.

ചായ ഉണ്ടാക്കാന്‍ വൈകി;വാളു കൊണ്ട് ഭാര്യയുടെ തലയെടുത്തു

ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ചായ നല്‍കാന്‍ വൈകിയതിന് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. 52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്. രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചപ്പോള്‍ ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നുവത്രെ സുന്ദരിയുടെ മറുപടി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍  ധരംവീര്‍ വാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന്  വെട്ടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമ്മയുടെ കരച്ചില്‍ കേട്ട് കുട്ടികള്‍ ഓടിയെത്തിയെങ്കിലും കുട്ടികളെ വാള്‍ കാണിച്ച് ധരംവീര്‍ ഭയപ്പെടുത്തി. കുട്ടികളില്‍ ഒരാളാണ് പോലീസിനെ വിവരം അറിയിച്ചത്. അച്ഛന് എപ്പോഴും ചായ കുടിക്കുന്ന ശീലമുണ്ടെന്നും പലപ്പോഴും ഇതേചൊല്ലി വഴക്കുണ്ടാകാറുണ്ടെന്നും മക്കള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.  എന്നാല്‍ അമ്മയെ മര്‍ദ്ദിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും മക്കള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു.
സുന്ദരി സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ ആറുമണിയ്ക്ക് എഴുന്നേറ്റ സുന്ദരി അടുക്കളയിലായിരുന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞാണ് ധരംവീര്‍ എഴുന്നേറ്റത്. ഉടന്‍ തന്നെ ധരംവീര്‍ ചായ ആവശ്യപ്പെട്ടു.  കുറച്ചുമിനിറ്റുകള്‍ക്ക് ശേഷവും പ്രതികരണം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ചായ ചോദിച്ചു. എന്നിട്ടും പ്രതികരണം ഉണ്ടാവാതിരുന്നതിനെ തുടര്‍ന്നാണ് കുപിതനായ ധരംവീര്‍ അടുക്കളയിലെത്തിയത്.  
ചായ ഉണ്ടാക്കാന്‍ ഇനിയും പത്തുമിനിറ്റ് കൂടി വേണമെന്ന് ഭാര്യ പറഞ്ഞതോടെ  തൊട്ടടുത്തിരുന്ന പാത്രങ്ങള്‍ തട്ടിയിട്ടു. ഇതിനുശേഷം പുറത്തേയ്ക്ക് പോയ ധരംവീര്‍ വാളുമായി തിരിച്ചെത്തി വെട്ടുകയായിരുന്നു.

 

Latest News