Sorry, you need to enable JavaScript to visit this website.

കെ.സി.ആര്‍ ഇങ്ങനെ ആക്രമിക്കാന്‍ കാരണമുണ്ട്, വെളിപ്പെടുത്തി മോഡി

ഹൈദരബാദ്- തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു തന്നെ രൂക്ഷമായി വിമര്‍ശിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദേശീയ ജനാധിപത്യത്തിന്റെ സഖ്യമാകാന്‍ (എന്‍.ഡി.എ) കെസിആര്‍ താല്‍പര്യം അറിയിച്ചിരുന്നുവെന്നും ഇതിനു താന്‍ വഴങ്ങിയില്ലെന്നും മോഡി പറഞ്ഞു. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെയാണ് താല്‍പര്യം അറിയിച്ചതെന്നും മോഡ് പറഞ്ഞു. നിസാമാബാദിലെ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മകന്‍ കെടിആറിനെ അനുഗ്രഹിക്കണമെന്നും മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നു കെസിആര്‍ ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ രാജഭരണമല്ല ഈ നാട്ടിലെന്നാണ് കെസിആറിന് താന്‍ മറുപടി നല്‍കിയത്. എന്‍ഡിഎയുമായി കെസിആര്‍ സഖ്യം ആഗ്രഹിച്ചിരുന്നു. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ശേഷം കെസിആര്‍ തന്നെ വന്ന് കണ്ടിരുന്നു. ബിജെപി മികച്ച വിജയം നേടിയതിനെ തുടര്‍ന്നാണ് കെസിആര്‍ തന്നെ വന്ന് കണ്ടത്. എന്‍ഡിഎ സഖ്യത്തിനൊപ്പം ബിആര്‍എസ്സിനെയും ഉള്‍പ്പെടുത്തണമെന്ന് കെസിആര്‍ തന്നോട് പറഞ്ഞുവെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു.  ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ബിആര്‍എസ്സിനെ പിന്തുണയ്ക്കണമെന്നും കെസിആര്‍ തന്നോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കലും ബിആര്‍എസ്സുമായി സഖ്യം ചേരില്ലെന്ന് താന്‍ മറുപടി നല്‍കി.
അതിന് ശേഷമാണ് തന്നെ രൂക്ഷമായി കെസിആര്‍ ആക്രമിക്കാന്‍ തുടങ്ങിയത്. മുമ്പ് തന്നെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിച്ചിരുന്ന കെസിആര്‍ പിന്നെ വരാതായത് അതുകൊണ്ടാണ്. തെലങ്കാനയിലെ ജനങ്ങളാണ് ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് മോഡി പറഞ്ഞു.

 

Latest News