Sorry, you need to enable JavaScript to visit this website.

ബലാല്‍സംഗം ചെയ്ത യുവാവ് ഗര്‍ഭഛിദ്രവും ചെയ്യിച്ചു; പരാതി പറയാന്‍ പെണ്‍കുട്ടി എത്തിയത് ഭ്രൂണവുമായി

മീററ്റ്- ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി പരാതി പറയാന്‍ പോലീസ് സറ്റേഷനിലെത്തിയത് ഗര്‍ഭഛിദ്രത്തിലൂടെ പുറത്തെടുത്ത ഭ്രൂണവുമായി. ഹസന്‍പൂര്‍ പോലീസ് സ്റ്റേഷനിലാണ് ഞെട്ടപ്പിക്കുന്ന പരാതിയുമായി 19കാരി അമ്മയോടൊപ്പം എത്തിയത്. അയല്‍ക്കാരനായ യുവാവ് തന്നെ പീഡിപ്പിച്ചുവെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചുവെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. പ്രതിയായ മനോജ് എന്ന 22കാരനെതിരെ പോലീസ് കേസെടുത്തു. മുങ്ങിയ ഇയാള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിലൂടെ പുറത്തെടുത്ത ഭ്രൂണം പൊതിഞ്ഞാണ് പെണ്‍കുട്ടി കൊണ്ടുവന്നത്. പോലീസ് ഇത് വൈദ്യ പരിശോധനയ്ക്കായി അയച്ചു.

അഞ്ചു മാസം മുമ്പ് തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് യുവാവ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന ഇയാളുടെ ഭീഷണി ഭയന്ന് സംഭവം പുറത്തു പറഞ്ഞില്ലെന്നും പെണ്‍കുട്ടി പറയുന്നു. ഗര്‍ഭിണിയായതോടെ സാഹചര്യങ്ങള്‍ പന്തിയല്ലെന്ന് കണ്ട യുവാവ് കഴിഞ്ഞയാഴ്ച ചില മരുന്നുകള്‍ നല്‍കിയെന്നും ഇത് കഴിച്ചതോടെ ആരോഗ്യനില മോശമായതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭഛിദ്രം നടന്നതിനു ശേഷം വെള്ളിയാഴ്ചയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. ഇതറിഞ്ഞ അമ്മ പെണ്‍കുട്ടിയേയും കൂട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മേയ് 19-ന് സമാനമായ മറ്റൊരു സംഭവത്തില്‍ ബലാല്‍സംഗത്തിനിരയായ 14-കാരി ഗര്‍ഭഛിദ്രത്തിലൂടെ പുറത്തെടുത്ത ഭ്രൂണവുമായി മീറത്ത് പോലീസ് സുപ്രണ്ടിന്റെ ഓഫീസിലെത്തി പരാതി നല്‍കിയിരുന്നു.
 

Latest News