Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ഗെയിമിൽ നാല് ലക്ഷം നഷ്ടപ്പെട്ട യുവതി രണ്ടു മക്കളുമായി നാടുവിട്ടു

ബംഗളൂരു- ഓൺലൈൻ ലൂഡോ ഗെയിമിന് അടിമയായ യുവതി നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതിനു പിന്നാലെ രണ്ട് കുട്ടികളുമായി നാടുവിട്ടു. ബംഗളൂരുവിലെ  26 കാരിക്കാണ് ഓൺലൈൻ ഗെയിമിംഗിൽ നാല് ലക്ഷം രൂപ നഷ്ടപ്പെട്ടത്. നേരത്തെ പണം നഷ്ടപ്പെട്ട യുവതി  സ്വർണം പണയം വെച്ചിരുന്നു.യുവതിയുടെ ഓൺലൈൻ ഗെയിം ആസക്തി കണ്ടെത്തിയതിനെത്തുടർന്ന് നിർത്താമെന്ന് ഭർത്താവിന് യുവതി ഉറപ്പുനൽകിയിരുന്നു. എന്നാൽ പിന്നീട് കുട്ടികളും പണവുമായി യുവതി വീടുവിട്ടിറങ്ങി. 

ഒരു വർഷം മുമ്പ്, ഓൺലൈൻ ഗെയിമിംഗിൽ യുവതിക്ക് 50,000 രൂപ നഷ്ടപ്പെടുകയും കളി തുടരുന്നതിനായി 1.25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുകയും ചെയ്തിരുന്നു. ഗെയിമിൽ അവൾക്ക് പണം നഷ്ടപ്പെട്ടതിനുശേഷം കളിക്കാൻ വേണ്ടി ഭർത്താവിനോട് പറയാതെ ബന്ധുക്കളിൽ നിന്ന് 1.75 ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തു.

എന്താണ് സംഭവിച്ചതെന്ന്  ഭർത്താവ് അറിഞ്ഞപ്പോൾ ഇത്തരമൊരു സംഭവം ഇനി ഉണ്ടാകില്ലെന്ന് യുവതി വാഗ്ദാനം ചെയ്തു. കഴിഞ്ഞ മാസം  ഓൺലൈനിൽ ലുഡോ കളിക്കുന്നതിനായി യുവതി വീണ്ടും 1.20 ലക്ഷം രൂപയ്ക്ക് സ്വർണ്ണാഭരണങ്ങൾ പണയം വെച്ചു. തുടർന്ന് ഭർത്താവ് ഇടപെട്ട് യുവതിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും ഗെയിം തുടരരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

ഓഗസ്റ്റ് എട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഭർത്താവ് മൂത്ത കുട്ടിയെ സ്കൂളിൽ നിന്ന് വീട്ടിലെത്തിച്ചിരുന്നു.  തുടർന്ന് ജോലിക്ക് പോയി. എന്നാൽ, വൈകുന്നേരം 4.45 ഓടെ ഭാര്യയെ വിളിച്ചപ്പോൾ  ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആശങ്കയോടെ വീട്ടിലെത്തിയപ്പോൾ വാതിൽ പുറത്തുനിന്ന് പൂട്ടിരിയതാണ് കണ്ടത്. സ്പെയർ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ സ്വീകരണമുറിയിൽ ഭാര്യ എഴുതിവെച്ച കുറിപ്പ് കണ്ടു. ഞാൻ  ക്ഷമ ചോദിക്കുന്നുവെന്നും വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണം എടുക്കുന്നുവെന്നുമായിരുന്നു കുറിപ്പ്.  യുവതിക്കുകും ട്ടികൾക്കുമായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

Latest News