Sorry, you need to enable JavaScript to visit this website.

വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ എയര്‍ ഇന്ത്യ പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

ന്യൂദല്‍ഹി- വിമാനത്തിലെ കോക്പിറ്റില്‍ കൂട്ടുകാരിക്ക് പ്രവേശനം നല്‍കി സല്‍ക്കരിച്ച എയര്‍ ഇന്ത്യ പൈലറ്റിന്റെ ലൈസന്‍സ്  ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഡയറക്ടറേറ്റ് ജനറല്‍ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ദുബായില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ പ്രവേശിക്കാന്‍ അനുവദിച്ചത്. സുരക്ഷാ പ്രശ്‌നം വേഗത്തിലും ഫലപ്രദമായും പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടതിന് എയര്‍ ഇന്ത്യയ്ക്ക് ഏവിയേഷന്‍ റെഗുലേറ്റര്‍ 30 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.
കോക്പിറ്റില്‍ അനധികൃത പ്രവേശനം തടയാന്‍ വേണ്ടത്ര ഉറച്ച നിലപാടെടുക്കാത്തതിന് കോ പൈലറ്റിന് മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 27ന് ദുബായില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ഡിജിസിഎ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സുഹൃത്തിനെ കോക്ക്പിറ്റിലേക്ക് കയറാന്‍ അനുവദിച്ചതു സംബന്ധിച്ച് എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം നടന്നിരുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും എയര്‍ ഇന്ത്യയും പ്രസ്താവന ഇറക്കിയിരുന്നു.
യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും സംബന്ധിച്ച് കമ്പനിക്ക് വിട്ടുവീഴ്ചയില്ലാത്ത നയമുണ്ട്. ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്നും എയര്‍ ഇന്ത്യയില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News