Sorry, you need to enable JavaScript to visit this website.

പഞ്ചാബിന് വിവാദ വിജയം

ജയ്പൂര്‍ - വിവാദമായ റണ്ണൗട്ടില്‍ ജോസ് ബട്‌ലര്‍ പുറത്തായ ശേഷം നാടകീയമായ തകര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവനോട് 14 റണ്‍സിന് തോറ്റു. 43 പന്തില്‍ 69 റണ്‍സുമായി രാജസ്ഥാനെ വിജയത്തിലേക്കു നയിക്കുമ്പോഴാണ് ബട്‌ലറെ എതിര്‍ നായകന്‍ ആര്‍. അശ്വിന്‍ മങ്കാദിംഗിലൂടെ റണ്ണൗട്ടാക്കിയത്. അതോടെ രാജസ്ഥാന്‍ തകര്‍ന്നു. ക്രിസ് ഗയ്‌ലിന്റെ വെടിക്കെട്ടിലൂടെ നാലിന് 184 ലെത്തിയ പഞ്ചാബ് എതിരാളികളെ ഒമ്പതിന് 170 ല്‍ ഒതുക്കി. 
ബട്‌ലറെ അശ്വിന്‍ റണ്ണൗട്ടാക്കിയത് വന്‍ വാക്കേറ്റത്തിന് വഴി വെച്ചു. ബൗളിംഗ് റണ്ണപ് പൂര്‍ത്തിയാക്കിയ അശ്വിന്‍ ക്രീസ് വിട്ട ബട്‌ലറെ മങ്കാദിംഗ് ചെയ്യുകയായിരുന്നു. പന്തെറിയാതെ നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡില്‍ സ്റ്റമ്പ് തെറിപ്പിക്കുന്നതാണ് മങ്കാദിംഗ്. 
അടുത്ത മൂന്നോവറില്‍ സഞ്ജു സാംസണും (25 പന്തില്‍ 30) സ്റ്റീവ് സ്മിത്തും (16 പന്തില്‍ 20) 42 റണ്‍സൊഴുക്കി. എന്നാല്‍ ആദ്യ മൂന്നോവറില്‍ 48 റണ്‍സ് വഴങ്ങിയ ഓപണിംഗ് ബൗളര്‍ സാം കറണ്‍ കളി തിരിച്ചു. പതിനേഴാം ഓവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി സ്മിത്തിനെയും സഞ്ജുവിനെയും പുറത്താക്കി്. സിക്‌സറോടെ തുടങ്ങിയ ബെന്‍ സ്‌റ്റോക്‌സിനെയും രാഹുല്‍ ത്രിപാഠിയെയും അടുത്ത ഓവറില്‍ സ്പിന്നര്‍ മുജീബുറഹ്മാന്‍ മടക്കി. 
 

Latest News