Sorry, you need to enable JavaScript to visit this website.

പ്രിയങ്കക്കെതിരെ വീണ്ടും ബിജെപി വിദ്വേഷ പ്രചരണം

ന്യൂദല്‍ഹി- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെയുളള ബിജെപിയുടെ വിദ്വേഷ പ്രചരണം തുടരുന്നു. പ്രിയങ്ക വൃത്തികെട്ടവളാണെന്നും രാഹുല്‍ ഗാന്ധി വിഡ്ഢിയാണെന്നും ബിജെപി നേതാവും എംപിയുമായ സരോജ് പാണ്ഡെ പറഞ്ഞു. പ്രിയങ്ക ഗാന്ധിയെയാണ് തെരഞ്ഞെടുപ്പില്‍ ട്രംപ് കാര്‍ഡായി രാഹുല്‍ കാണുന്നതെങ്കില്‍ അയാള്‍ ഒരു വിഡ്ഢിയാണെന്നും സരോജ് പാണ്ഡെ പറഞ്ഞു. 

പ്രിയങ്ക ഗാന്ധിക്ക് പൊതുജീവിതം സാധ്യമല്ലാത്ത മനോരോഗമുണ്ടെന്ന ആരോപണമാണ് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ചത്. പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നും പൊതുജീവിതം നയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

''പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡറുണ്ട്. ആളുകളെ ആക്രമിക്കും. പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല. എപ്പോഴാണ് അവരുടെ മാനസിക നില തെറ്റുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കണം.'' - സ്വാമി ട്വീറ്റ് ചെയ്തു.

പ്രിയങ്കക്ക് സൗന്ദര്യം മാത്രമാണ് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവും ബീഹാര്‍ മന്ത്രിയുമായ വിനോദ് നരേന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാത്തതിനാലാണ് ചോക്ലേറ്റ് മുഖങ്ങളെ തേടുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ വിമര്‍ശനം.

Latest News