Sorry, you need to enable JavaScript to visit this website.

നിബന്ധന പാലിച്ചില്ല, ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ബി.സി.സി.ഐ കരാറില്‍നിന്ന് പുറത്ത്

ന്യൂദല്‍ഹി- അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന നിബന്ധന പാലിക്കാതിരുന്ന ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍നിന്ന്  പുറത്തായി. 2023-24 വര്‍ഷത്തേക്കുള്ള കരാറാണ് ബി.സി.സി.ഐ. പ്രഖ്യാപിച്ചത്.

ആഭ്യന്തരക്രിക്കറ്റില്‍ മുംബൈ താരമാണ് ശ്രേയസ് അയ്യര്‍. ഇഷാന്‍ ഝാര്‍ഖണ്ഡിന്റെ താരവും. നടുവേദന കാരണംപറഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍നിന്ന് ശ്രേയസ് പിന്‍വാങ്ങിയത്. മാനസിക സമ്മര്‍ദമാണ് ഇഷാന്‍ പറഞ്ഞ കാരണം. എന്നാല്‍, മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം ഇഷാന്‍ ഐ.പി.എല്‍ പരിശീലനം നടത്തിവരികയായിരുന്നു. ആഭ്യന്തരക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്നതിനെതിരെ ബി.സി.സി.ഐ. താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിങ്കു സിങ്ങും തിലക് വര്‍മയുമാണ് പുതിയതായി കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങള്‍. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ബിസിസിഐയുടെ ഗ്രേഡ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ടു.

വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടവര്‍:

എ പ്ലസ് കാറ്റഗറി: രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്രജഡേജ

എ കാറ്റഗറി: ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹര്‍ദിക് പാണ്ഡ്യ

ബി കാറ്റഗറി: സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്‌സ്വാള്‍

സി കാറ്റഗറി: റിങ്കു സിങ്, തിലക് വര്‍മ, ഋതുരാജ് ഗെയ്ക്വാദ്, ശര്‍ദുല്‍ താക്കൂര്‍, ശിവം ദുബേ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷദീപ് സിങ്, കെ.എസ് ഭരത്, പ്രസിദ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പടിദാര്‍.

 

Latest News