Sorry, you need to enable JavaScript to visit this website.

വടകരയിൽ അഭിഭാഷകൻ ബൈക്കിടിച്ച് മരിച്ച കേസിൽ യുവാവ് 71,49,400 രൂപയും പലിശയും നൽകാൻ വിധി

വടകര - ബൈക്കിടിച്ച് അഭിഭാഷകൻ മരിച്ച കേസിൽ വാഹനമോടിച്ച യുവാവ് 71,49,400 രൂപ 9 ശതമാനം പലിശസഹിതം നൽകാൻ കോടതി വിധി. വടകര ബാറിലെ അഭിഭാഷകൻ മണിയൂർ മന്തരത്തൂർ ശ്രീഹരിയിൽ കുന്നാര പൊയിൽ മീത്തൽ കെ.എം പ്രേമൻ (42) ബൈക്കിടിച്ച് മരിച്ച കേസിൽ വടകര എം.എ.സി.ടി ജഡ്ജ് കെ രാമകൃഷ്ണന്റേതാണ് വിധി.
  മണിയൂർ മുതുവന വാഴയിൽ വി ശ്രീരൂപാണ് നഷ്ടപരിഹാരം നൽകേണ്ടത്.
നോട്ടറി പബ്ലിക് ആൻഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജംഗ്ഷനിൽ വച്ച് 2020 ജനുവരി 22-നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കു
മ്പോൾ ബൈക്കിടിച്ചത്. കേസിൽ ആകെ 86,49,400 രൂപ നഷ്ടപരിഹാരം നൽകാനാണ് വിധി. പ്രേമൻ സഞ്ചരിച്ച സ്‌കൂട്ടറിന് ആർ.സി ഉടമക്കുള്ള ഇൻഷൂറൻസ് ഉള്ളതിനാൽ വിധി സംഖ്യയിൽ 15 ലക്ഷം രൂപ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നൽകേണ്ടത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. സുബിൻരാജ്, അഡ്വ. സി.ഒ രഞ്ജിത്ത് എന്നിവർ ഹാജരായി.

Latest News