Sorry, you need to enable JavaScript to visit this website.

വന്‍തോതില്‍ സ്വര്‍ണം പൂഴ്ത്തിവെച്ച അഞ്ചു വ്യാപാരികള്‍ കൂടി അറസ്റ്റില്‍

കയ്റോ- ഈജിപ്തിൽ വന്‍തോതില്‍ സ്വര്‍ണം പൂഴ്ത്തിവെച്ച് വിലക്കയറ്റത്തിനും ഡോളര്‍ വിനിമയ നിരക്ക് ഉയരാനും ഇടയാക്കിയ അഞ്ചു വന്‍കിട സ്വര്‍ണ വ്യാപാരികളെ കൂടി സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. കരിഞ്ചന്തയില്‍ ഒരു ഡോളറിന്റെ വിനിമയ നിരക്ക് 68 ഈജിപ്ഷ്യന്‍ പൗണ്ട് ആയി ഉയര്‍ന്നിട്ടുണ്ട്. അറസ്റ്റിലായ വ്യാപാരികളുടെ ഉടമസ്ഥതയില്‍ പശ്ചിമ കയ്‌റോയിലെ അല്‍ഹുസൈന്‍, ജമാലിയ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ വകുപ്പുകള്‍ റെയ്ഡ് ചെയ്തു. നിരവധി നിയമ ലംഘനങ്ങള്‍ റെയ്ഡിനിടെ കണ്ടെത്തി. സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം വ്യാജമാണോ അതല്ല, ഒറിജിനലാണോയെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ അന്വേഷണം നടത്തിവരികയാണ്.

അറസ്റ്റിലായ വ്യാപാരികള്‍ തങ്ങളുടെ ജീവനക്കാര്‍ വഴി വിപണിയില്‍നിന്ന് ഉയര്‍ന്ന നിരക്കില്‍ ഡോളര്‍ ശേഖരിച്ച് വിദേശ കറന്‍സിയില്‍ പരസ്പരം സ്വര്‍ണ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്കും ആഭരണ നിര്‍മാണ സ്ഥാപനങ്ങള്‍ക്കും ഉയര്‍ന്ന നിരക്കിലാണ് ഇവര്‍ സ്വര്‍ണം വിറ്റിരുന്നത്. രാജ്യത്ത് സ്വര്‍ണ വില ഉയരാന്‍ ഇടയാക്കുന്ന നിലക്ക് നിയമ ലംഘനങ്ങള്‍ നടത്തിയതിന് ഈജിപ്തിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരിയെ ദിവസങ്ങള്‍ക്കു മുമ്പ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 400 കിലോ സ്വര്‍ണം കണ്ടെത്തിയിരുന്നു.

സൗദി പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം, ഇന്ത്യക്കാരുടെ വിജയഗാഥ തുടരുന്നു

ഓണ്‍ലൈന്‍ കാമുകന്മാര്‍ക്ക് പണമയച്ച് കടം കയറി; പലിശക്കാരന്‍ മൂന്നു പേരെ കൊന്നു

കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു

Latest News