Sorry, you need to enable JavaScript to visit this website.

സി.ദിവാകരൻ പറഞ്ഞതാണ് ശരി, ഷാർജയിലേക്ക് പോകണം

ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പ് നവംബർ ഒന്നു മുതൽ ഏഴ് വരെ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം  നടത്തുന്നതിൽ ആശങ്കയിലായിരിക്കുകയാണ് എഴുത്തുകാരും പ്രസാധകരും. ഈ വർഷം ജനുവരിയിലായിരുന്നു കേരള നിയമസഭയിലെ ആദ്യ പുസ്തകോത്സവം നടന്നത്.

എല്ലാവർഷവും നവംബർ മാസം ആദ്യത്തെ 11 ദിവസമാണ് ലോകത്തിൽ  മൂന്നാമത്തെതും ഏഷ്യയിലെ ഒന്നാമത്തെതുമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രസാദധരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ ഒട്ടുമിക്ക വ്യക്തികളും പങ്കെടുക്കുന്ന പുസ്തകോത്സവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.

160 മുതൽ 250 വരെ മലയാളം പുസ്തകങ്ങളാണ് മലയാളി എഴുത്തുകാരുടെ മാത്രം ഓരോ വർഷവും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായ ഷാർജയിൽ പ്രകാശനം നടത്തുന്നത്. ഈ 11 ദിവസത്തെ ഉത്സവത്തിൽ പങ്കെടുക്കുവാനായി മാസങ്ങൾക്കു മുമ്പ് തന്നെ എഴുത്തുകാരും പ്രസാധകരും സ്ഥാനം പിടിക്കും.  ലോക പുസ്തക തലസ്ഥാനമായ ഷാർജയിൽ ഈ ഉത്സവം നടക്കുന്ന അതേ തീയതികളിൽ തന്നെയാണ് കേരള നിയമസഭാ പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ഒട്ടുമിക്കപ്രസാദകരും ഷാർജ എക്സ്പോ സെന്റർ നടക്കുന്ന പുസ്തകോത്സവത്തിന് സ്റ്റാളുകൾ ബുക്ക് ചെയ്തു കഴിഞ്ഞു.  കേരളത്തിൽ നടക്കുന്ന ഈ പുസ്തകോത്സത്തിന്റെ ഓന്നംഘട്ടം നടന്നിട്ട് 10 മാസമേ ആയിട്ടുള്ളൂയെന്നും നിയമസഭാ പുസ്തകോത്സവം ജനുവരി ഫെബ്രുവരി മാസത്തിലേക്ക് മാറ്റി വയ്ക്കണമെന്നും നവംബർ മാസത്തിൽ ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കണമെന്നും കാണിച്ചു നിരവധി പ്രസാധകർ കേരള സർക്കാരിനെ സമീപിച്ചെങ്കിലും തീയതി മാറ്റുന്ന കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുകളൊന്നുമുണ്ടായിട്ടില്ല. ഏഴു ദിവസങ്ങളായി കേരളനിയമസഭ ഉൾപ്പെടെ  വിവിധ വേദികളിൽ നിരവധി പരിപാടികളാണ് നടക്കുന്നത്. പ്രസാധകരുടേയും എഴുത്തുകാരുടെയും അഭ്യർത്ഥന മാനിച്ച് ജനുവരി ഫെബ്രുവരി മാസത്തേക്ക് മാറ്റിവെക്കും എന്ന പ്രതീക്ഷയിലാണവർ.
ഷാർജ അന്താരാഷ്ട്ര പുസ്തകം നടക്കുന്ന ദിവസങ്ങളിൽ തന്നെ കേരള നിയമസഭ പുസ്തകോത്സവം സംഘടിപ്പിച്ചതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രവാസ മേഖലയിലെ എഴുത്തുകാരും രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്നവരും. അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്ന ഷാർജ എക്സ്പോ സെന്ററിലെ ഏഴാം നമ്പർ ഹാൾ റൈറ്റേഴ്സ് ഫോറം  എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുമെന്നും കേരളത്തിൽ നടക്കുന്ന പുസ്തകോത്സവം ഏഴാം നമ്പർ ഹാളിനും മലയാളം എഴുത്തുകാർക്കും പ്രസാധക്കർക്കും ഒരു രീതിയിലും ഭീഷണിയാകില്ലെന്നുമാണ് കരുതുന്നത്.  

കേരളത്തിൽ പുസ്തകോത്സവം നടക്കുന്ന സാഹചര്യം ഉണ്ടായാലും താൻ ഷാർജ അന്താരാഷ്ട്ര പുസ്തകത്തിലെ പങ്കെടുക്കുകയുള്ളൂയെന്നും പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനും സി.പി.ഐയുടെ  മുതിർന്ന നേതാവുമായ സി ദിവാകരൻ പറഞ്ഞിട്ടുണ്ട്.

പ്രഭാത് ബുക്സ്, ചിന്ത,  തുടങ്ങി പ്രസിദ്ധീകരണശാലകൾക്ക് ഫലപ്രദമായി ഇത്തവണ ഷാർജയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.  കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വലിയ പരാതികൾ ഉയർന്നു വരാനിടയുള്ളതിനാൽ കേരള നിയമസഭയിലെ പുസ്തകോത്സവം മാറ്റിവെക്കണമെന്നാണ് സി.ദിവാകരൻ ആവശ്യപ്പെടുന്നത്. 

Latest News