Sorry, you need to enable JavaScript to visit this website.

മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ വീണ്ടും എന്‍ ഐ എ റെയ്ഡ് 

മലപ്പുറം- പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാലുപേരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. മലപ്പുറം വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ് ദേശീയ ഏജന്‍സിയുടെ പരിശോധന നടക്കുന്നത്. നാലിടത്തും ഒരേസമയത്താണ് പരിശോധന ആരംഭിച്ചത്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നതെന്നാണ് വിവരം. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഗ്രീന്‍വാലി എന്‍ ഐ എ കണ്ടുകെട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് തുടങ്ങിയത്. പരിശോധന തുടങ്ങിയതിന് ശേഷമാണ് ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചതെന്നാണ് സൂചന. റെയ്ഡ് തുടരുകയാണ്. കഴിഞ്ഞ മേയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ നിലമ്പൂരിലെയും കൊണ്ടോട്ടിയിലെയും വീടുകളില്‍ എന്‍ ഐ എ റെയ്ഡ് നടന്നിരുന്നു.

Latest News