Sorry, you need to enable JavaScript to visit this website.

കൂലി നല്‍കാത്തതിന് തൊഴിലുടമയുടെ മകളെ കുത്തിക്കൊന്നു; വിധി നാളെ

മഞ്ചേരി-ബംഗാള്‍ സ്വദേശിനിയായ പതിനാറുകാരിയെ കുത്തി കൊലപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇന്നു വിധി പറയും.  പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ ഖല്‍ന ഗുഗുഡന്‍ഗ സാദത്ത് ഹുസൈന്‍ (29) ആണ് പ്രതി.  
കൊല്ലപ്പെട്ട സമീന ഖാത്തൂന്റെ(16)ന്റെ പിതാവിന്റെ കീഴില്‍ ജോലി ചെയ്തു വരികയായിരുന്നു പ്രതി.  ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള 12000 രൂപ ചോദിച്ചിരുന്നു. ഇതു ലഭിക്കാത്തതിലുള്ള വിരോധം മൂലം പെണ്‍കുട്ടിയെ കത്തികൊണ്ടു പലതവണ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.  2018 സെപ്തംബര്‍  28നാണ് കേസിനാസ്പദമായ സംഭവം. ജോലി സ്ഥലത്തു നിന്നു രാവിലെ ഒമ്പതുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന തിരൂര്‍ തൃക്കണ്ടിയൂര്‍ വിഷുപ്പാടത്തെ വാടകവീട്ടിലെത്തിയ പ്രതി കിട്ടാനുള്ള പണം സംബന്ധിച്ച് ഏറെ നേരെ സംസാരിക്കുകയും വാക്കു തര്‍ക്കമുണ്ടാകുകയും 12.30 മണിയോടെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വീടിന്റെ കോണിക്കൂടിനു താഴെ ടയര്‍ കൊട്ടകള്‍ക്കിടയില്‍ ഒളിപ്പിച്ചു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും കേസുണ്ട്. പെണ്‍കുട്ടിയുടെ നെഞ്ചിലും വയറ്റിലും കാലിലുമായി എട്ടു കുത്തുകള്‍ ഏറ്റിരുന്നു.  ഓടികൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  2018 സെപ്തംബര്‍ 28ന് തിരൂര്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.  തിരൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ടി.പി ഫര്‍ഷാദാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

 

Latest News