Sorry, you need to enable JavaScript to visit this website.

ഈ ശബ്ദം പ്രക്ഷേപണത്തിന് കൊള്ളില്ല, അമിതാഭ് ബച്ചന്  റേഡിയോ അനൗണ്‍സര്‍ ജോലി നിഷേധിക്കപ്പെട്ടു 

മുംബൈ- ബിഗ് ബി ഇന്ന് എണ്‍പതാം പിറന്നാളിന്റെ മധുരത്തിലാണ്. ആംഗ്രി യംഗ് മാനായും ബോളിവുഡിലെ സൂപ്പര്‍ താരമായൊക്കെ വളരുന്നതിന് മുമ്പ് കഷ്ടപ്പാടിന്റെ കാലം ബച്ചനുമുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും പ്രൗഡമായ ശബ്ദമായാണ് അമിതാഭ് ബച്ചന്റെ ശബ്ദത്തെ കണക്കാക്കുന്നത്. വളരെ ഗാംഭീര്യമുള്ള ബച്ചന്റെ ശബ്ദം അദ്ദേഹത്തിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. പില്‍ക്കാലത്ത് ശബ്ദ ഗാംഭീര്യത്തിന്റെ പേരില്‍ വാഴ്ത്തപ്പെട്ടെങ്കിലും ശബ്ദത്തിന്റെ കുറവുകളുടെ പേരില്‍ ജോലി നഷ്ടപ്പെട്ട കഥ കൂടി അമിതാഭിന് പറയാനുണ്ട്.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ആകാശവാണിയില്‍ അനൗണ്‍സര്‍ ജോലിക്ക് വേണ്ടി അമിതാഭ് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയാണുണ്ടായത്. ശബ്ദവും ഉച്ചാരണവും പ്രക്ഷേപണ യോഗ്യമല്ല എന്ന കാരണത്താലായിരുന്നു അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടത്. പിന്നീട് ബേഡ് ആന്‍ഡ് കമ്പനിയിലാണ് അദ്ദേഹത്തിന് ആദ്യമായി ജോലി ലഭിച്ചത്.ഒരിക്കല്‍ ശബ്ദത്തിന് പ്രക്ഷേപണ യോഗ്യതയില്ലെന്ന് താഴ്ത്തിക്കെട്ടപ്പെട്ട അതേ ശബ്ദമാണ് പിന്നീട് ശബ്ദ ഗാംഭീര്യം എന്ന പേരില്‍ പ്രേക്ഷകസമൂഹത്തെ ഒന്നാകെ മയക്കിയെടുത്തത് എന്നത് ചരിത്രം.എഴുത്തു പരീക്ഷ, ശബ്ദ പരീക്ഷ അതു കഴിഞ്ഞ് അഭിമുഖവും സെലക്ഷനുമന്ന രീതിയിലാണ് ആകാശവാണിയില്‍ ന്യൂസ് റീഡറേയും അനൗണ്‍സറേയും തെരഞ്ഞെടുക്കുന്നത്. 

 

 

Latest News