Sorry, you need to enable JavaScript to visit this website.

കേന്ദ്ര മന്ത്രി മുരളീധരനെ വിമര്‍ശിച്ച  യുവമോര്‍ച്ച നേതാവിനെ ബി.ജെ.പി  പുറത്താക്കി 

തൃശ്ശൂര്‍: യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ നേതാവിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. പാര്‍ട്ടിയുടെ യുവജന വിഭാഗം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടി. കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ കേരള ബിജെപിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.
വി മുരളീധരനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പ്രസീദ് ദാസ് തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു. 'കേരള ബിജെപിയുടെ ശാപമാണ് വി മുരളീധരന്‍. കുമ്മനം ജി യുടെ പരാജയം നേമത്ത് ഉറപ്പാക്കി, ശ്രീധരന്‍ സാറിനെയും ജേക്കബ് തോമസിനെയും അവഗണിച്ചു, രാജ്യസഭയിലേക്ക് സുരേഷ് ഗോപിയുടെ രണ്ടാമത്തെ ടേമിനെ തടഞ്ഞു. ഈ ചതിക്ക് കാലം മാപ്പ് നല്‍കില്ല. കേന്ദ്രസഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വി മുരളീധരനെ വിമാനത്താവളത്തില്‍ നിന്ന് നരകത്തിലേക്ക് അയക്കും. ആ ദിവസം വന്നുചേരും,' എന്നായിരുന്നു പ്രസീദ് ദാസിന്റെ ട്വീറ്റ്..
പിന്നാലെയാണ് സംഭവത്തില്‍ ബിജെപി ജില്ലാ നേതൃത്വം രംഗത്ത് വന്നത്. പ്രസീദ് ദാസിനെതിരെ നടപടിയെടുക്കുമെന്ന് പ്രതികരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് അധികം വൈകാതെ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ച് വാര്‍ത്താ കുറിപ്പിറക്കി. തൊട്ടുപിന്നാലെ താന്‍ മുന്‍പ് പങ്കുവെച്ച ട്വീറ്റുകള്‍ പാര്‍ട്ടി അച്ചടക്കം പാലിച്ചുകൊണ്ട് പിന്‍വലിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.
 

Latest News