Sorry, you need to enable JavaScript to visit this website.

വിശുദ്ധ ഹറമിന്റെ മുറ്റങ്ങളില്‍ നമസ്‌കാരത്തിന് സൗകര്യം

മക്ക - വിശുദ്ധ ഹറമിന്റെ മുറ്റങ്ങളില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ ഹറംകാര്യ വകുപ്പ് സൗകര്യമേര്‍പ്പെടുത്തി. ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് ഹറമിന്റെ മുറ്റങ്ങളില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ കാര്‍പെറ്റുകള്‍ വിരിച്ച് സൗകര്യമൊരുക്കുന്നത്. കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷം ആദ്യമായാണ് ഹറമിന്റെ മുറ്റങ്ങളില്‍ നമസ്‌കാരങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതെന്ന് ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദര്‍ പറഞ്ഞു.
കൊറോണ വ്യാപനം തടയുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് ഹറമില്‍ വിശ്വാസികളെ സ്വീകരിക്കുന്നത്. ഹറമും മുറ്റങ്ങളും അനുബന്ധ സൗകര്യങ്ങളും നിരന്തരം അണുവിമുക്തമാക്കുന്നതായും ഹാനി ഹൈദര്‍ പറഞ്ഞു. ഇന്നു മുതല്‍ പ്രതിദിനം ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നവരുടെ എണ്ണം ഒരു ലക്ഷമായും ഹറമില്‍ നമസ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ പെര്‍മിറ്റ് നല്‍കുന്നവരുടെ എണ്ണം 60,000 ആയും ഹജ്, ഉംറ മന്ത്രാലയം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടനുബന്ധിച്ചാണ് വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും നമസ്‌കാരങ്ങള്‍ നിര്‍വഹിക്കാന്‍ ഹറംകാര്യ വകുപ്പ് സൗകര്യമൊരുക്കിയത്.

 

Latest News