Sorry, you need to enable JavaScript to visit this website.

ബഖാല നടത്തിപ്പിന് സര്‍ക്കാര്‍ സഹായിക്കും, ബിനാമികളെ തടയും

റിയാദ് - ബഖാല നടത്തിപ്പിന് ഉടമകളെ സഹായിക്കുന്ന പദ്ധതി ഒരു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി വെളിപ്പെടുത്തി. ബഖാലകളും സൂപ്പര്‍മാര്‍ക്കറ്റുകളും നടത്തുന്ന സ്വകാര്യ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി ആരംഭിക്കുത്.
ബഖാല മേഖലയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കാനും സ്വകാര്യ സൊസൈറ്റി മുഖേന ബഖാല നടത്തിപ്പിന് ഉടമകളെ സഹായിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുത്.
2030 ഓടെ ചില്ലറ വ്യാപാര മേഖലയില്‍ പ്രതിവര്‍ഷം 1,300 ബില്യന്‍ റിയാലിന്റെ വില്‍പനയാണ് പ്രതീക്ഷിക്കുതെന്ന് ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റിയില്‍ ചില്ലറ വ്യാപാര മേഖലാ വികസന വിഭാഗം മേധാവി മഹ്‌മൂദ് മാസി പറഞ്ഞു. 2030 ഓടെ സൗദിയില്‍ ചില്ലറ വ്യാപാര മേഖലയില്‍ വില്‍പന മൂന്നിരട്ടിയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ ചില്ലറ വ്യാപാര മേഖലയുടെ സംഭാവന ഒമ്പതു ശതമാനമാണ്. 2030 ഓടെ ഇത് 17 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം മുതല്‍ നാലു ലക്ഷം വരെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ചെറുകിട, ഇടത്തരം സ്ഥാപന അതോറിറ്റി ലക്ഷ്യമിടുന്നതായി മഹ്‌മൂദ് മാസി പറഞ്ഞു.

 

Latest News