Sorry, you need to enable JavaScript to visit this website.

നാദിര്‍ഷ പറഞ്ഞത് കള്ളമെന്ന് പോലീസ്; വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ

കൊച്ചി നടൻ ദിലീപ് ഉൾപ്പെട്ട നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ നേരത്തെ പറഞ്ഞ പലകാര്യങ്ങളും കളളമാണെന്ന സംശയം ബലപ്പെട്ടതായി പോലീസ്. ഇതു സംബന്ധിച്ച കൂടുതൽ വ്യക്തത വരുത്താൻ നാദിർഷയെ വീണ്ടും ചോദ്യ ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഹാജരാകുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാനായി കൊച്ചിയിലെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയതായാണ് പോലീസിനു ലഭിച്ച വിവരം. ആശുപത്രി വിട്ടാൽ ആലുവ പോലീസ് ക്ലബിലെത്തിച്ച് ഉടൻ ചോദ്യം ചെയ്‌തേക്കും. അതിനിടെ, തന്നോട് പ്രോസിക്യൂഷന് അനുകൂലമായ രീതിയിൽ മൊഴി നൽകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി നാദിർഷാ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദം നേരിടാൻ കഴിയുന്നില്ലെന്നുംപ്രോസിക്യൂഷന് അനുകൂലമാകുന്ന തരത്തിൽ തെറ്റായ മൊഴി രേഖപ്പെടുത്താൻനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ ആരോപിച്ചു. നേരത്തേ നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ടെന്നും അപ്പോഴെല്ലാം ചോദ്യം ചെയ്യലുമായി സഹകരിച്ചിട്ടുണ്ടെന്നും ജാമ്യാപേക്ഷയിലുണ്ട്.?

കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലുകളാണ് നാദിർഷായെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയത്. നേരത്തെ അദ്ദേഹത്തെ പോലീസ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാക്കിയിരുന്നു.
 

Latest News