Sorry, you need to enable JavaScript to visit this website.

ചായ കുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ്  ചെയ്തതെന്ന ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം-കോഴിക്കോട് പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലന്‍, താഹ എന്നിവരുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെന്തോ പരിശുദ്ധന്‍മാരാണ്, ഒരു തെറ്റും ചെയ്യാത്തവരാണ്, ചായ കുടിക്കാന്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത് എന്ന ധാരണയൊന്നും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഎപിഎ ചുമത്തിയത് മഹാ അപരാധമായി പോയി എന്ന് പറയണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്, പക്ഷേ അങ്ങനെ പറയാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഎപിഎ നിയമത്തിലെ ചില വ്യവസ്ഥകള്‍ അനുസരിച്ചാണ് കേസ് എന്‍ഐഎ ഏറ്റെടുത്തതെന്നും പിണറായി വ്യക്തമാക്കി. 
കേസ് എന്‍ഐഎ ഏറ്റെടുത്തതിന് എതിരെ സിപിഎം പോലും വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയത്. പന്തീരങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയതിനെതിരെ കടുത്തവിമര്‍ശനങ്ങള്‍ ഇടത് പക്ഷ സഹയാത്രികരില്‍ നിന്ന് പോലും ഉയരുമ്പോഴാണ് മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുന്നത്.

Latest News