കോഴിക്കോട് - ദമാം ക്രിമിനൽ കോടതിയിൽ ഇരുപത് വർഷത്തോളം മലയാളം പരിഭാഷകനായി ജോലി ചെയ്തുവരുന്ന മുഹമ്മദ് നജാത്തി രചിച്ച 'സൗദി പ്രവാസം ഒരു മുഖവുര' എന്ന പുസ്തകത്തിന്റെ പ്രകാശനം സെപ്റ്റംബർ ആറിന് നടക്കും. ആറിന് വൈകീട്ട് ആറിന് പാരമൗണ്ട് ടവറിൽ നടക്കുന്ന ചടങ്ങിൽ എം.കെ മുനീർ എം.എൽ.എ, മേയർ തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയവർ പെങ്കടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രവാസികളിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാതരം കുറ്റകൃത്യങ്ങളും അവക്ക് സൗദി നൽകുന്ന ശിക്ഷകളുമാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചത്. പ്രവാസികളായ സാധാരണക്കാർക്ക് ലളിതമായി സൗദി നിയമങ്ങൾ മനസ്സിലാക്കുന്നതിനാണ് പുസ്തകം തയാറാക്കിയിട്ടുള്ളത്. സൗദിയിലെ പ്രവാസ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന നിയമങ്ങൾ 12 ഭാഗങ്ങളിലായി വിവരിക്കുന്നു. ഒലീവ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മുഹമ്മദ് നജാത്തി 'പ്രവാസം കഥ പറയുേമ്പാൾ' എന്ന കൃതി നേരത്തെ രചിച്ചിരുന്നു.
ദമാം പൗരാവലിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. വാർത്താ സമ്മേളനത്തിൽ ബഷീർ മുസ്‌ല്യാരകം, പി.പി മുഹമ്മദലി, സി.അബ്ദുൽ റസാഖ്, മുഹമ്മദ് നജാത്തി, അബ്ദുൽ ജബ്ബാർ, പി.ടി അലവി എന്നിവർ പങ്കെടുത്തു.