Sorry, you need to enable JavaScript to visit this website.

തുടക്കത്തില്‍ രക്ഷപ്പെട്ടു, വാണര്‍ സെഞ്ചുറിയടിച്ചു

നോട്ടിംഗ്ഹാം - പത്തിലുള്ളപ്പോള്‍ ഡേവിഡ് വാണറെ കൈവിട്ടതിന് ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശ് കനത്ത വില നല്‍കേണ്ടി വന്നു. വാണറുടെ 166 റണ്‍സിന്റെ സഹായത്തോടെ ഓസ്‌ട്രേലിയ അഞ്ചിന് 381 റണ്‍സ് അടിച്ചെടുത്തു. ഒരു വര്‍ഷത്തെ വിലക്കിനു ശേഷം ആദ്യമായി ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ കുപ്പായമിട്ട വാണര്‍ ടൂര്‍ണമെന്റില്‍ രണ്ടാമത്തെ സെഞ്ചുറിയാണ് അടിക്കുന്നത്. 447 റണ്‍സോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമാണ്. 
ക്യാപ്റ്റന്‍ ആരണ്‍ ഫിഞ്ചിനൊപ്പവും (53) ഉസ്മാന്‍ ഖ്വാജക്കൊപ്പവും വാണര്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി. വെസ്റ്റിന്‍ഡീസിനെതിരെ 322 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിട്ടുണ്ടെങ്കിലും ഓസീസിനെതിരെ ആ നേട്ടം കൈവരിക്കുക ബംഗ്ലാദേശിന് പ്രയാസമായിരിക്കും. സൗമ്യ സര്‍ക്കാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 
 

Latest News