തിരുവനന്തപുരം- കേരളത്തിൽനിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനെട്ട് എം.പിമാർ കഴുതകളെന്ന് പി.വി അൻവർ എം.എൽ.എ. കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നും അനുവദിക്കാത്തതിനെ പതിനെട്ട് പേർ പിന്തുണച്ചുവെന്ന് ആരോപിച്ചാണ് എം.എൽ.എയുടെ വിമർശനം.
കേന്ദ്ര ബജറ്റിൽ ഒന്നും മാറ്റിവയ്ക്കാതെ അവഗണിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറി.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കേരളത്തോടുള്ള രാഷ്ട്രീയ വിവേചനം കൃത്യമായി രേഖപ്പെടുത്തിയപ്പോൾ അവർക്കൊപ്പം നിൽക്കുന്ന ചിലരുണ്ടെന്നും അവർ ചോദ്യം ചെയ്യപ്പെടേണ്ടവരാണെന്നും അൻവർ പറഞ്ഞു.
ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ദില്ലിയിലെ പോയിരിക്കുന്ന 18 കഴുതകളെയും കോഴിക്കാലിനും കുപ്പിക്കും വേണ്ടി ഠാക്കൂർ സേനയിൽ ചേർന്നിരിക്കുന്ന മാധ്യമങ്ങളെയും ചോദ്യം ചെയ്യണമെന്ന് അൻവർ ആവശ്യപ്പെട്ടു.