ന്യൂദൽഹി- ചരിത്രത്തിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി പാക്കിസ്ഥാൻ കറൻസി. യു.എസ് ഡോളറിനെതിരെ 255 രൂപയെന്ന റെക്കോർഡ് താഴ്ചയിലേക്കാണ് വീണത്. അന്താരാഷ്ട്ര നാണയ നിധിയിൽ (ഐ.എം.എഫ്)നിന്ന് ആവശ്യമായ വായ്പകൾ നേടിയെടുക്കാൻ പണമില്ലാത്ത സർക്കാർ വിനിമയ നിരക്കിലെ പി.ടി അയച്ചതാണ് തകർച്ചക്ക് കാരണം. പാക്കിസ്ഥാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികൾ ബുധനാഴ്ച മുതൽ ഡോളർ-രൂപ നിരക്കിന്റെ പരിധി എടുത്തുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്ക് യു.എസ് ഡോളറിനെതിരെ 255 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പാക്ക് സർക്കാരിനോട് കറൻസി നിരക്ക് നിർണ്ണയിക്കാൻ കമ്പോള ശക്തികളെ അനുവദിക്കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടിരുന്നു. ഈ വ്യവസ്ഥ ഉടനടി അംഗീകരിക്കപ്പെട്ടു. പാക്കിസ്ഥാനിലെ ഫോറെക്‌സ് കരുതൽ ശേഖരം വൻതോതിലുള്ള ഭക്ഷ്യ വിലക്കയറ്റത്തിന് കാരണമായി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഒരു പാക്കറ്റ് മാവിന് 3,000 രൂപയാണ്. ഭക്ഷണത്തിനായി ആളുകൾ വഴക്കിടുന്നതിന്റെയും ഭക്ഷണ ട്രക്കുകളെ പിന്തുടരുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം കാരണം രാജ്യവും ഇരുട്ടിലാണ്.
ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. എല്ലാവരും വെറുതെ ഇരിക്കുകയാണ്. ഞങ്ങൾക്ക് മെഷീനുകളൊന്നും പ്രവർത്തിപ്പിക്കാൻ കഴിയില്ല,' ഒരു വർക്ക് ഷോപ്പ് നടത്തുന്ന സഫർ അലി പറയുന്നു. പാകിസ്ഥാൻ സെൻട്രൽ ബാങ്ക് ഈ ആഴ്ചയും പലിശ നിരക്ക് 24 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തി.