Sorry, you need to enable JavaScript to visit this website.

സ്ഥാനക്കയറ്റം നൽകാത്തതിന് മേലുദ്യോഗസ്ഥന്റെ കുടുംബത്തെ വെടിവെച്ചുകൊന്നയാൾ പിടിയിൽ

ഹൂസ്റ്റൺ- ജോലിക്കയറ്റം നൽകാത്തതിന്റെ വിരോധത്തിൽ മേലുദ്യോഗസ്ഥന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്തിയ കേസിലെ പ്രതി എട്ടുവർഷത്തിന് ശേഷം അറസ്റ്റിൽ. 2014 ജനുവരി 30-നാണ് കൂട്ടക്കൊല നടന്നത്. കൊലപാതകത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കാരണം പോലീസ് വെളിപ്പെടുത്തിയത് ഇപ്പോഴാണ്. 58-കാരനായ ഫാങ് ലു എന്നയാളാണ് അറസ്റ്റിലായത്. മലുദ്യോഗസ്ഥനായ മായോ തന്നെ സ്ഥാനക്കയറ്റത്തിന് ശുപാർശ ചെയ്തില്ല എന്നതായിരുന്നു കൂട്ടക്കൊലക്ക് കാരണം. താൻ ജോലി ചെയ്തിരുന്ന കമ്പനിയുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിലേക്ക് മാറ്റാൻ ഫാങ് ആഗ്രഹിച്ചിരുന്നതായും മായോയോട് ഇതിന് വേണ്ടി ശുപാർശ ചെയ്യാനും ആവശ്യപ്പെട്ടു. എന്നാൽ, ഓഫീസിലെത്തിയ ഫാങ്‌ഷോയോട് മറ്റുള്ളവർ മോശമായി പെരുമാറി. മായോ തന്നെ പറ്റി അപകീർത്തിപ്പരമായി സംസാരിച്ചോ എന്നോ ഫാങ് സംശയിക്കുകയായിരുന്നു. തുടർന്ന് ഇയാൾ മായോയുടെ കുടുംബത്തെ വെടിവെച്ചുകൊന്നു. പിന്നീട് ചൈനയിലേക്ക് പോയ ഇയാൾ കഴിഞ്ഞ ദിവസമാണ് ഹൂസ്റ്റണിൽ മടങ്ങി എത്തിയത്. ഫാങിനെ ഒരിക്കലും അറസ്റ്റ് ചെയ്യാനാകില്ലെന്നായിരുന്നു പോലീസ് കരുതിയത്. എന്നാൽ അവിചാരിതമായി ഇയാൾ ഹൂസ്റ്റണിൽ എത്തുകയായിരുന്നു.
 

Latest News