Sorry, you need to enable JavaScript to visit this website.

ലോകകപ്പ്: ബ്രസീലിന്റെ ഒരുക്കം പാര്‍ലമെന്റ് നിരീക്ഷിക്കും

ബ്രസീലിയ - 2022 ലെ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിന്റെ ഒരുക്കത്തിന് ബ്രസീലിയന്‍ കോണ്‍ഗ്രസിന്റെ നിരീക്ഷണം. അധോസഭയില്‍ നടന്ന വോട്ടെടുപ്പിനെത്തുടര്‍ന്ന് ഇതിനായി ബ്രസീല്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് രൂപം നല്‍കി. ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിഛായ ഏറ്റവും മോശമായ അവസ്ഥയിലാണെന്ന് അംഗങ്ങള്‍ വിലിരുത്തി. ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് 17 കളികളില്‍ അപരാജിതരായാണ് ബ്രസീല്‍ യോഗ്യത നേടിയത്. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുമാണ്. 
എന്നാല്‍ 2002 ല്‍ കിരീടം നേടിയ ശേഷം ഒരിക്കലൊഴികെ ബ്രസീല്‍ ലോകകപ്പ് സെമിയിലെത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പരാതിപ്പെട്ടു. 2014 ല്‍ ബ്രസീല്‍ ആതിഥ്യമൊരുക്കിയ ലോകകപ്പില്‍ സെമിയിലെത്തിയെങ്കിലും ജര്‍മനിയോട് നാണം കെട്ടു. ഈയിടെ നടത്തിയ സര്‍വേയില്‍ ദേശീയ ടീമിനോട് ബ്രസീലുകാര്‍ക്ക് ആഭിമുഖ്യം കുറയുന്നതായാണ് സൂചന. എല്ലാ ലോകകപ്പും കളിച്ച ഏക ടീമാണ് ബ്രസീല്‍. ഏറ്റവും കൂടുതല്‍ ചാമ്പ്യന്മാരായതും അവര്‍ തന്നെ -1958, 1962, 1970, 1994, 2002 വര്‍ഷങ്ങളില്‍. ഇത്തവണ സെര്‍ബിയക്കെതിരെയാണ് ബ്രസീല്‍ ലോകകപ്പ് തുടങ്ങുക. 

Latest News