തുറൈഫ് - ജനുവരി 16 ന് അർധരാത്രി ആരംഭിച്ച് പുലർച്ച വരെ നീണ്ടുനിന്ന ഐസ് മഴയുടെ വീഡിയോകളും ഫോട്ടോകളും സമൂഹ മാധ്യമങ്ങളിൽ ജനങ്ങൾ ധാരാളമായി ഷെയർ ചെയ്തു.പ്രാദേശിക പത്രങ്ങളിലും ചാനലുകളിലും വാർത്തയായി.എന്നാൽ ഏറ്റവും കൂടുതൽ തരംഗമായത് ട്വിറ്ററിലാണ്.നൂറുകണക്കിന് ആളുകളാണ് തുറൈഫിലെ ഐസ് മഴ വാർത്തകൾ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്.ആയിരങ്ങൾ പിന്തുടരുന്ന അക്കൗണ്ടുകളുടെ ഉടമകൾ ഇവ പങ്ക്വെച്ചതോടെ അനേകം പേർ അതേറ്റെടുക്കുകയായിരുന്നു.മിക്ക വർഷങ്ങളിലും അതിശൈത്യത്തോടനുബന്ധിച്ച് ഐസ് മഴ വർഷിക്കാറുണ്ട് .വിശാലാമായ മരുഭൂമിയിൽ പാൽക്കടൽ ഉണ്ടായ പ്രതീതിയാണ് ജനങ്ങൾ ഉണ്ടാവുക. ശൈത്യം കഠിനമാകുമ്പോഴും ഇവ ആസ്വധിക്കുന്ന പ്രകൃതമാണ് ജനങ്ങൾക്കുള്ളത്.സ്ത്രീകൾ പോലും വാഹനത്തിൽ മരുഭൂമികളിലെത്തി ഫോട്ടോകൾ എടുക്കുന്നത് കാണാം.