Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ പ്രത്യുല്‍പാദന നിരക്ക് കുറവെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി- ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതലായി സ്ത്രീകളുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ പുതിയ കണക്കനുസരിച്ച് ഓരോ 1000 പുരുഷന്മാര്‍ക്കും 1020 സ്ത്രീകളാണുള്ളത്. രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞിട്ടുണ്ട്.

2015-16 കാലഘട്ടത്തില്‍ 2.2 ആയിരുന്നു പ്രത്യുല്പാദന നിരക്ക്. യു.എന്‍ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ഫെര്‍ട്ടിലിറ്റി റേറ്റ് 2.1 ല്‍ താഴെ വന്നാല്‍ പ്രത്യുല്പാദന നിരക്ക് കുറവാണ്. ബിഹാര്‍, മേഘാലയ, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുല്പാദന നിരക്ക് രണ്ടിന് മുകളിലുള്ളത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ദേശീയ ശരാശരി രണ്ടാണ്. കേരളം ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ 2 ല്‍ താഴെയാണ് പ്രത്യുല്പാദന നിരക്ക്. കേരളത്തില്‍ 1.8 ആണ് നിരക്ക്. സര്‍വേ കണക്കുപ്രകാരം 67 ശതമാനം ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി പറയുന്നുണ്ട്. കഴിഞ്ഞ തവണ 57 ശതമാനമായിരുന്നു കണക്ക്.

 

Latest News