Sorry, you need to enable JavaScript to visit this website.

11 പേരെ തികക്കാന്‍ ബുദ്ധിമുട്ടി ഇന്ത്യ, എന്നിട്ടും ശ്രീലങ്ക വിയര്‍ത്തു

കൊളംബൊ - പ്രമുഖ കളിക്കാരൊന്നുമില്ലാതെ ഇറങ്ങിയ ഇന്ത്യയെ രണ്ടാം ട്വന്റി20 യില്‍ തോല്‍പിക്കാന്‍ ശ്രീലങ്ക വിയര്‍ത്തു. അവസാന ഓവറുകള്‍ വരെ ഇന്ത്യയുടെ കൈയിലായിരുന്നു കളി. 11 പേരെ തികക്കാന്‍ പെയ്‌സ്ബൗളര്‍ നവദീപ് സയ്‌നിയെ ഇറക്കേണ്ടി വന്നു. സയ്‌നി ബാറ്റ് ചെയ്യുകയോ പന്തെറിയുകയോ ചെയ്തില്ല. എന്നിട്ടും കഷ്ടിച്ച് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: ഇന്ത്യ അഞ്ചിന് 132, ശ്രീലങ്ക 19.4 ഓവറില്‍ ആറിന് 133
ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (42 പന്തില്‍ 40) അരങ്ങേറ്റക്കാരന്‍ ദേവദത്ത് പടിക്കലും (23 പന്തില്‍ 29) ഓപണര്‍ റിതുരാജ് ഗെയ്ക്‌വാദും (18 പന്തില്‍ 21) മാത്രമേ ഇന്ത്യന്‍ ബാറ്റിംഗില്‍ തിളങ്ങിയുള്ളൂ. ചെറിയ സ്‌കോര്‍ ഇന്ത്യ പ്രതിരോധിക്കാന്‍ ഇന്ത്യ ഭഗീരഥ ശ്രമം നടത്തി. ഓപണര്‍ മിനോദ് ഭാനുകയും (31 പന്തില്‍ 36) ധനഞ്ജയ ഡിസില്‍വയുമാണ് (29 പന്തില്‍ 33 നോട്ടൗട്ട്) രണ്ട് പന്ത് ശേഷിക്കെ ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. ഭുവനേശ്വര്‍കുമാര്‍ ആദ്യ മൂന്നോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. എന്നാല്‍ പത്തൊമ്പതാം ഓവറില്‍ തിരിച്ചുവന്നപ്പോള്‍ 12 റണ്‍സ് വഴങ്ങി.
 

Latest News