Sorry, you need to enable JavaScript to visit this website.

ഈ ഡ്രസ് ഇട്ടാല്‍ കോവിഡ് വരില്ലെന്ന് പറഞ്ഞ്  വസ്ത്രം ഉണ്ടാക്കിയവരെ അധികൃതര്‍ പിടികൂടി 

മെല്‍ബണ്‍- മാസ്‌കും ഹാന്‍ഡ് സാനിറ്റൈസറും അപ്രതീക്ഷിതമായി നിത്യജീവിതത്തിന്റെ ഭാഗമായി എന്ന് മാത്രമല്ല എന്തെല്ലാം വഴികളിലൂടെ കോവിഡ് പ്രതിരോധിക്കാം എന്നും ഇപ്പോള്‍ ആളുകള്‍ അന്വേഷിക്കാറുണ്ട്. കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് ഇത് സാധാരണമായിരുന്നു.പിപിഇ കിറ്റുകളുടെയും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും വില്‍പ്പനക്ക് ഒപ്പം ഒരു ബ്രാന്‍ഡ് കോവിഡ് കാലത്ത് കൊള്ള ലാഭം കൊയ്തു. സ്ത്രീകളുടെ സ്‌പോര്‍ട്‌സ് വെയര്‍ വസ്ത്ര ബ്രാന്‍ഡായ ലോണ്‍ ജെയ്ന്‍ എന്ന ആസ്‌ട്രേലിയന്‍ കമ്പനി ഉത്പന്നം വില്‍ക്കാന്‍ കണ്ടു പിടിച്ച തന്ത്രം കമ്പനിയുടെ വസ്ത്രങ്ങള്‍ കോവിഡ് പ്രതിരോധിക്കും എന്നതായിരുന്നു .തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ഉത്പന്നം വിറ്റഴിച്ചതിന് കമ്പനിക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ പിഴ ഈടാക്കിയിരിക്കുകയാണ്.
എല്‍ജെ ഷീല്‍ഡ് ആക്റ്റിവെയര്‍ ശ്രേണിയിലെ വസ്ത്രങ്ങള്‍ കോവിഡിനെ പ്രതിരോധിക്കും എന്ന് മാത്രമല്ല വസ്ത്രങ്ങളിലെ വൈറസിനെ നശിപ്പിക്കുമെന്നും പ്രത്യക സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് എന്നുമൊക്കെയായിരുന്നു കമ്പനിയുടെ അവകാശ വാദം.
തെറ്റിദ്ധരിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയ കമ്പനിയുടെ സഹസ്ഥാപകനായ ലോണ്‍ ജെയ്ന്‍ ക്ലാര്‍ക്ക്‌സണെതിരെ 2020 ഡിസംബറില്‍ ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ റെഗുലേറ്ററാണ് നടപടി സ്വീകരിച്ചത്. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവുമായി ഉത്പന്നം വിറ്റഴിച്ചതിന് ആസ്‌ട്രേലിയയിലെ ഫെഡറല്‍ കോടതി നടപടി സ്വീകരിക്കുകയായിരുന്നു
 

Latest News