ടോക്കിയൊ - സിമോണ്‍ ബൈല്‍സിനും നൊവോമി ഒസാകക്കും പിന്നാലെ കെയ്റ്റ് ലെഡെക്കിയും ഒളിംപിക്‌സില്‍ നിരാശയുടെ ഓളങ്ങളില്‍. വനിതാ നീന്തലില്‍ 400 ഫ്രീസ്റ്റൈലിനു പിന്നാലെ 200 മീ. ഫ്രീസ്റ്റൈലിലും ലെഡെക്കി പരാജയപ്പെട്ടു. ഇത്തവണയും ഓസ്‌ട്രേലിയയുടെ അരിയാന്‍ ടിറ്റ്മസാണ് അമേരിക്കന്‍ സൂപ്പര്‍താരത്തെ അട്ടിമറിച്ചത്. 400 മീറ്ററില്‍ ലെഡെക്കിക്ക് വെള്ളി കിട്ടിയിരുന്നു. 200 മീറ്ററില്‍ അഞ്ചാം സ്ഥാനത്തായി. ഒളിംപിക് റെക്കോര്‍ഡോടെയാണ് രണ്ടിനങ്ങളിലും ടിറ്റ്മസിന്റെ ജയം.