Sorry, you need to enable JavaScript to visit this website.

വീട്ടമ്മയുമായി ഫോണില്‍ കിന്നാരം; സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പുറത്ത്

ഇടുക്കി-വീട്ടമ്മയുമായുളള കിന്നരം ചോര്‍ന്നതിനെ തുടര്‍ന്ന് സി.പി.എം നേതാവിന്റെ കസേര പോയി.
സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗവും വനംവികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പി.എന്‍.വിജയനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താന്‍ തീരുമാനം. പി.എന്‍.വിജയനും പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ആരോപണം അന്വേഷിക്കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി സംസ്ഥാന കമ്മിറ്റിയിലേക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
അതേസമയം, പാര്‍ട്ടിയിലെതന്നെ ഒരു പ്രബല വിഭാഗം പി.എന്‍.വിജയനെ ഹണിട്രാപ്പില്‍പ്പെടുത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്. അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കേട്ട പേരുകളിലൊന്ന് പി.എന്‍.വിജയന്റേതായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനം സ്വപ്നം കാണുന്ന ചില നേതാക്കളുടെ അറിവോടെയാണ് ശബ്ദരേഖ പുറത്തുവന്നതെന്നാണ് ആക്ഷേപം.
ശബ്ദരേഖ ഒരാഴ്ച മുമ്പാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.വീട്ടമ്മ തന്റെ പ്രണയിനിയാണെന്നും ഒരുമിച്ച് കഴിയാന്‍ മോഹമുണ്ടെന്നുമാണ് നേതാവ് പറയുന്നത്. പ്രണയത്തിന് പ്രായം തടസമല്ലെന്നും നേതാവ് പറയുന്നുണ്ട്. എന്നാല്‍ ഇത് പുറത്തറിഞ്ഞാല്‍ നേതാവിന്റെ രാഷ്ടീയ ഭാവി തീരുമെന്ന് ഓര്‍ക്കണമെന്ന മുന്നറിയിപ്പും വീട്ടമ്മ നല്‍കുന്നുണ്ട്.

 

Latest News