Sorry, you need to enable JavaScript to visit this website.

ഹോക്കിയില്‍ നിന്നകന്ന രവീന്ദര്‍ കോവിഡില്‍ പൊലിഞ്ഞു

ലഖ്‌നൗ - ഇന്ത്യ അവസാനമായി ഹോക്കി സ്വര്‍ണം നേടിയ 1980 ലെ മോസ്‌കൊ ഒളിംപിക്‌സില്‍ ടീമംഗമായിരുന്ന രവീന്ദര്‍ പാല്‍ സിംഗ് (61) കോവിഡ് ബാധിച്ചു മരിച്ചു. ഏപ്രില്‍ 24 ന് കോവിഡ് പോസിറ്റിവായ ശേഷം ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച നെഗറ്റിവായ ശേഷം സാധാരണ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളായി.
മോസ്‌കോയില്‍ സ്വര്‍ണം നേടുമ്പോള്‍ രവീന്ദര്‍പാലിന് 20 വയസ്സേ ഉണ്ടായിരുന്നുള്ളൂ. 1984 ലെ ലോസ്ആഞ്ചലസ് ഒളിംപിക്‌സിലും സെന്റര്‍ ഹാഫായി ടീമിലുണ്ടായിരുന്നു. രവീന്ദറിന്റെ വേഗവും ഇന്റര്‍സെപ്ഷനും അപാരമായിരുന്നു. സഫര്‍ ഇഖ്ബാല്‍, മുഹമ്മദ് ശാഹിദ് എന്നിവര്‍ക്കൊപ്പം കളിച്ചിരുന്നു.   
വിവാഹം കഴിച്ചിട്ടില്ല. ഹോക്കിയില്‍ നിന്ന് വിരമിച്ച ശേഷം കളിയുമായി ഒരു ബന്ധവും പുലര്‍ത്തിയില്ല. സുഹൃത്തുക്കളില്‍ നിന്നെല്ലാം പൂര്‍ണമായി അകന്നു. ഹോക്കി മത്സരങ്ങള്‍ വീക്ഷിക്കുക പോലും ചെയ്തില്ല. നട്ടെല്ലിലെ പരിക്ക് ആരോഗ്യസ്ഥിതി വഷളാക്കി. 

Latest News