Sorry, you need to enable JavaScript to visit this website.

അവസാന പന്തില്‍ സഞ്ജു  പുറത്ത്, രാജസ്ഥാന്‍ ജയം കൈവിട്ടു

മുംബൈ - അവസാന പന്തില്‍ സിക്‌സറോടെ വിജയം കണ്ടെത്താനുള്ള ശ്രമം തലനാരിഴ പിഴച്ചതോടെ ഐ.പി.എല്ലില്‍ സഞ്ജു സാംസണിന് ക്യാപ്റ്റന്‍സി അരങ്ങേറ്റത്തില്‍ പരാജയം. സിക്‌സറോടെ വിജയത്തിന് ശ്രമിച്ച സഞ്ജു (63 പന്തില്‍ 119) ഡീപില്‍ പിടികൊടുത്തു. ഐ.പി.എല്ലില്‍ പഞ്ചാബ് കിംഗ്‌സ് കെ'ിയുയര്‍ത്തിയ റണ്‍സ് കോട്ട സഞ്ജു സ്വന്തം കരുത്തില്‍ മറികടക്കേണ്ടതായിരുു. ദീപക് ഹൂഡയുടെയും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളില്‍ കത്തിക്കയറിയ പഞ്ചാബ് സൂപ്പര്‍ കിംഗ്‌സ് ഈ സീസണിലാദ്യമായി 200 കടന്നെങ്കിലും സഞ്ജു അവസാനം വരെ പൊരുതി. സ്‌കോര്‍: പഞ്ചാബ് കിംഗ്‌സ് ആറിന് 221, രാജസ്ഥാന്‍ ഏഴിന് 217.
ബെന്‍ സ്‌റ്റോക്‌സും (0) മനന്‍ വോറയും (12) തുടക്കത്തില്‍ പുറത്തായ ശേഷമാണ് സഞ്ജു കടിഞ്ഞാണേറ്റെടുത്തത്. ജോസ് ബട്‌ലറും (13 പന്തില്‍ 25) ശിവം ദൂബെയും (15 പന്തില്‍ 23) റിയാന്‍ പരാഗും (11 പന്തില്‍ 25) ചെറുവെടിക്കെട്ടുകള്‍ നടത്തി മടങ്ങിയെങ്കിലും സഞ്ജു ഉരുക്കുകോട്ട പോലെ നിന്നു. 33 പന്തില്‍ രണ്ട് സിക്‌സറും ഏഴ് ബൗണ്ടറിയുമായാണ് അര്‍ധ ശതകവും 54 പന്തില്‍ 12 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ സെഞ്ചുറിയും പൂര്‍ത്തിയാക്കി.  

Latest News