Sorry, you need to enable JavaScript to visit this website.

മുന്‍ ഫിഫ പ്രസിഡന്റ് ബ്ലാറ്റര്‍ അത്യാസന്ന നിലയിലെന്ന് മകള്‍

സൂറിക് - അഴിമതിയാരോപണങ്ങളുടെ പേരില്‍ ഫിഫയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ കഴിഞ്ഞ മാസം കോമയിലായിരുന്നുവെന്ന് മകള്‍. ഹൃദയശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി സങ്കീര്‍ണമായതോടെയാണ് കൃത്രിമമായി മസ്തിഷ്‌ക മരണാവസ്ഥയിലേക്ക് മാറ്റേണ്ടി വന്നതെന്ന് കൊറീന്‍ ബ്ലാറ്റര്‍ വെളിപ്പെടുത്തി. 
ബ്ലാറ്റര്‍ 17 വര്‍ഷത്തോളം ഫിഫ അധ്യക്ഷനായിരുന്നു. 2015 ല്‍ അദ്ദേഹത്തെ ഫുട്‌ബോളില്‍ നിന്ന് ഫിഫ സദാചാര സമിതി വിലക്കി. നിയമനടപടികള്‍ തുടരുകയാണ്. ഈയിടെ ഫിഫ പുതുതായി കൊണ്ടുവന്ന കേസുകളെക്കുറിച്ച് ബ്ലാറ്റര്‍ അറിയില്ലെന്ന് മകള്‍ വെളിപ്പെടുത്തി. ഞാനൊരു മെഡിക്കല്‍ ഡോക്ടറോ സൈക്കോളജിസ്‌റ്റോ അല്ല. പക്ഷെ കഴിഞ്ഞ അഞ്ചു വര്‍ഷമായി പിതാവ് കടന്നുപോയ മാനസിക സംഘര്‍ഷങ്ങളാണ് അദ്ദേഹത്തെ ഈ അവസ്ഥയിലാക്കിയത് -കോറീന്‍ പറഞ്ഞു. 

Latest News