ബ്രിസ്‌ബെയ്ന്‍ - 32 വര്‍ഷമായി പരാജയമറിയാത്ത ബ്രിസ്‌ബെയ്‌നിലെ ഗബ്ബ കോട്ടയില്‍ ഇന്ത്യയുടെ രണ്ടാം നിര കാരിരുമ്പിന്റെ കരുത്തോടെ ത്രിവര്‍ണ പതാകയുയര്‍ത്തിയപ്പോള്‍ അതിന്റെ ഓര്‍മകള്‍ ചേതേശ്വര്‍ പൂജാരയുടെ ദേഹത്ത് ബാക്കിനില്‍ക്കും. ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ 11 തവണയാണ് പൂജാരയുടെ ദേഹത്ത് പന്തെറിഞ്ഞത്. വിരലിലും കൈയിലും വാരിയെല്ലിലും തലയിലുമൊക്കെ ബൗണ്‍സറുകള്‍ ഏറ്റുവാങ്ങിയാണ് പൂജാര പൊരുതിനിന്നത്.