ജിദ്ദ - സുരക്ഷാ ഉദ്യോഗസ്ഥർ ചമഞ്ഞ് വിദേശികളെ തടഞ്ഞുനിർത്തി പരിശോധിച്ചും ഭീഷണിപ്പെടുത്തിയും കെട്ടിയിട്ടും പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു സൗദി യുവാക്കളും യെമനിയും അടങ്ങിയ സംഘമാണ് പിടിയിലായത്. പിടിച്ചുപറിക്കിരയായ വിദേശികളുടെ കാറും സംഘം കവർന്നിരുന്നു. ജിദ്ദയിൽ മറ്റു രണ്ടിടങ്ങളിൽ നിന്ന് വേറെ രണ്ടു കാറുകൾ കൂടി സംഘം മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.