Sorry, you need to enable JavaScript to visit this website.

ആദ്യം കണ്ടത് പെണ്‍മക്കള്‍, പിന്നെ അര്‍ജന്റീനാ കളിക്കാര്‍

ബ്യൂണസ് ഐറിസ് - മറഡോണയുടെ മൃതദേഹം കാണാന്‍ വ്യാഴാഴ്ച രാവിലെ ആറേ കാല്‍ മുതല്‍ അനുവാദം നല്‍കിയിരുന്നു. അതിന് മുമ്പ് കുടുംബാംഗങ്ങള്‍ക്ക് ഏതാനും മണിക്കൂര്‍ അനുവദിച്ചു. പെണ്‍മക്കളും അടുത്ത ബന്ധുക്കളുമാണ് ആദ്യം സന്ദര്‍ശിച്ചത്. ദാല്‍മ, ഗ്യാനീന എന്നിവരുമായി മുന്‍ ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍ എത്തി. മറ്റൊരു മുന്‍ ഭാര്യ വെറോണിക്ക ഒഡേയോയും മകന്‍ ഡിയേഗ്വിറ്റൊ ഫെര്‍ണാണ്ടോയും പിന്നീട് വന്നു. ഏതാനും വര്‍ഷം മുമ്പ് മാത്രം മകളായി അംഗീകരിച്ച യാനയും പിതാവിനെ അവസാനമായി കാണാനെത്തി. 2004 ല്‍ മകനായി മറഡോണ അംഗീകരിച്ച ഡിയേഗൊ ജൂനിയര്‍ ഇറ്റലിയിലെ നേപ്പ്ള്‍സിലാണ്. കോവിഡ് ബാധിച്ചതിനാല്‍ അര്‍ജന്റീനയിലേക്ക് യാത്ര ചെയ്യാനാവില്ലെന്ന് മറഡോണക്ക് ശസ്ത്രക്രിയ ചെയ്ത വേളയില്‍ മുപ്പത്തിനാലുകാരന്‍ പറഞ്ഞിരുന്നു. 
പഴയ സഹതാരങ്ങള്‍ക്കായിരുന്നു പിന്നീട് അവസരം. 1986 ലെ ലോകകപ്പ് നേടിയ ടീമിലെ ഓസ്‌കര്‍ റുഗേരിയുള്‍പ്പെടെയുള്ളവര്‍ എത്തി. കാര്‍ലോസ് ടെവെസ് ഉള്‍പ്പെടെ മുന്‍ അര്‍ജന്റീനാ താരങ്ങളും വന്നു. . 
 

Latest News