Sorry, you need to enable JavaScript to visit this website.

സ്മിത്ത് വാക്കു പാലിച്ചു, ഇന്ത്യക്ക് വന്‍ തോല്‍വി

സിഡ്‌നി - താന്‍ ഫോമിലെത്തിയെന്ന പ്രഖ്യാപനത്തിന് അടിവരയിട്ട് ഉജ്വല സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ഇന്ത്യക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയെ 66 റണ്‍സ് വിജയത്തിലേക്ക് നയിച്ചു. മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആഞ്ഞടിച്ചതോടെ തുടക്കം മുതല്‍ കുതിച്ച ഓസീസിനെ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിന്റെ വെടിക്കെട്ട് ആറിന് 474 ലെത്തിച്ചു. ശിഖര്‍ ധവാനും ഹാര്‍ദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യക്കു വേണ്ടി പൊരുതിയത്. ഹാര്‍ദിക് പുറത്തായതോടെ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. സ്‌കോര്‍: ഓസ്‌ട്രേലിയ ആറിന് 374, ഇന്ത്യ എട്ടിന് 308.
ഡേവിഡ് വാണറും (76 പന്തില്‍ 69) ആരണ്‍ ഫിഞ്ചും (124 പന്തില്‍ 114) ഓപണിംഗ് വിക്കറ്റില്‍ 156 റണ്‍സിന്റെ അടിത്തറയിട്ട ശേഷമായിരുന്നു സ്മിത്തിന്റെയും (66 പന്തില്‍ 105) മാക്‌സ്‌വെലിന്റെയും (19 പന്തില്‍ 45) ആ്ക്രമണം. ഇന്ത്യക്ക് മായാങ്ക് അഗര്‍വാളിനെയും (22) വിരാട് കോഹ്‌ലിയെയും (21) എളുപ്പം നഷ്ടപ്പെട്ടു. ശ്രേയസ് അയ്യര്‍ (2), കെ.എല്‍ രാഹുല്‍ (12) എന്നിവരും എളുപ്പം മടങ്ങി. ധവാനും (86 പന്തില്‍ 74) ഹാര്‍ദിക്കുമാണ് (76 പന്തില്‍ 90) പ്രതീക്ഷ നിലനിര്‍ത്തിയത്. രവീന്ദ്ര ജദേജയും (25) നവദീപ് സയ്‌നിയും (29 നോട്ടൗട്ട്) പരാജയഭാരം കുറച്ചു. 

Latest News