Sorry, you need to enable JavaScript to visit this website.

ആ പാസിനായി ഓടിയ  വാല്‍ദാനൊ പറയുന്നു

ബ്യൂണസ് ഐറിസ് - ഒറ്റക്കുതിപ്പിലെ എല്ലാ ഗോളുകള്‍ക്കും ഒരു മാനദണ്ഡമേയുള്ളൂ, മറഡോണ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍. എല്ലാ താരതമ്യവും അതുമായാണ്. പത്തു സെക്കന്റില്‍, പത്ത് ടച്ചോടെയാണ് അന്ന് ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍റ്റനെ മറികടന്നത്. ആ ഗോളിനെക്കുറിച്ച് സഹ താരം ജോര്‍ജെ വാല്‍ദാനെ ഓര്‍ക്കുന്നു. പാസ് സ്വീകരിക്കാനായി മറുവശത്തു കൂടെ ഓടുന്നുണ്ടായിരുന്നു വാല്‍ദാനൊ. പക്ഷെ മറഡോണയുടെ കുതിപ്പ് ഗോളില്‍ അവസാനിച്ചു.
പലതവണ പാസ് ചെയ്യാന്‍ ആലോചിച്ചിരുന്നുവെന്ന് പിന്നീട് മറഡോണ എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഓരോ പ്രതിബന്ധങ്ങള്‍ കാരണം അതിന് മുതിര്‍ന്നില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ആ കളവില്‍ വീണുപോവരുത്. ആ പന്ത് ഡിയേഗൊ കൈവിടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ആ പത്തു സെക്കന്റിനും പത്ത് ടച്ചിനുമിടയില്‍ നൂറുകണക്കിന് തവണ മറഡോണ മനസ്സു മാറ്റിയിട്ടുണ്ടാവും. കാരണം അങ്ങനെയാണ് ഒരു ജീനിയസിന്റെ മനസ്സ് പ്രവര്‍ത്തിക്കുന്നത് -വാള്‍ദാനൊ പറഞ്ഞു. 

Latest News