Sorry, you need to enable JavaScript to visit this website.

യെമന്‍ പൗരനെ കൊലപ്പെടുത്തി കവര്‍ച്ച,  നാല് മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ

ദോഹ-  യെമന്‍ പൗരനെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്ത കേസില്‍ മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികള്‍ക്കാണ് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. ഒന്നാം പ്രതി അഷ്ഫീര്‍ കെ, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി. ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്. 

കേസില്‍ നാല് പേര്‍ക്ക് വധശിക്ഷയും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, രണ്ടു വര്‍ഷം, ആറ് മാസം എന്നിങ്ങനെ തടവുശിക്ഷയുമാണ് വിധിച്ചത്. ഏതാനും പ്രതികളെ വെറുതെ വിടുകയും ചെയ്തു. 27 പേരില്‍ പ്രധാന പ്രതികളായ മൂന്നു പേര്‍ നേരത്തെ പോലീസ് പിടിയില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. 

2019 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്‌ളാറ്റിലായിരുന്നു കൊലപാതകം. ദോഹയില്‍ വിവിധയിടങ്ങളില്‍ ജ്വല്ലറികള്‍ നടത്തിയിരുന്ന ആളായിരുന്നു യെമന്‍ സ്വദേശി. കവര്‍ച്ചക്ക് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയച്ചു. ചില പ്രതികള്‍ ഒരു വര്‍ഷത്തിലേറെയായി ഖത്തര്‍ ജയിലിലാണ്.
 

Latest News