Sorry, you need to enable JavaScript to visit this website.

ഹൈദരാബാദിന് സൂര്യനുദിച്ചു, ഐ.പി.എല്ലില്‍ ആദ്യ ജയം

അബുദാബി - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഈ സീസണിലെ ഐ.പി.എല്ലില്‍ ആദ്യ വിജയം നേടി. ആദ്യ രണ്ടു കളികളും തോര്‌റ അവര്‍ രണ്ടു മത്സരങ്ങളും ജയിച്ച ദല്‍ഹി കാപിറ്റല്‍സിനെ പിടിച്ചുകെട്ടി. ജോണി ബെയര്‍സ്‌റ്റോയുടെയും ഡേവിഡ് വാണറുടെയും കെയ്ന്‍ വില്യംസന്റെയും മികച്ച ബാറ്റിംഗില്‍ നാലിന് 162 ലെത്തിയ ഹൈദരാബാദ് എതിരാളികളുടെ കുതിപ്പ് തടഞ്ഞു. റാഷിദ് ഖാനാണ് (4-0-14-3) മൂന്നു വിക്കറ്റിലൂടെ ദല്‍ഹിയുടെ നടുവൊടിച്ചത്. ശിഖര്‍ ധവാന്റെയും (31 പന്തില്‍ 34) റിഷഭ് പന്തിന്റെയും (27 പന്തില്‍ 32) ശ്രേയസ് അയ്യരുടെയും (21 പന്തില്‍ 17) വിലപ്പെട്ട വിക്കറ്റുകള്‍ റാഷിദ് സ്വന്തമാക്കി. സ്‌കോര്‍: ഹൈദരാബാദ് നാലിന് 162, ദല്‍ഹി  7 ന് 1457.
ഓപണര്‍ ജോണി ബെയര്‍സ്‌റ്റോയുടെ ഈ ഐ.പി.എല്ലിലെ രണ്ടാം അര്‍ധ ശതകമാണ് ഹൈദരാബാദ് സ്‌കോറിന് മാന്യത നല്‍കിയത്.  ക്യാപ്റ്റന്‍ ഡേവിഡ് വാണറുമൊത്ത് (33 പന്തില്‍ 45) അമ്പത്തേഴ് പന്തില്‍ 77 റണ്‍സും കെയ്ന്‍ വില്യംസനുമൊത്ത് (26 പന്തില്‍ 41) മൂന്നാം വിക്കറ്റില്‍ 26 പന്തില്‍ 41 റണ്‍സും. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ജമ്മു കശ്മീരുകാരന്‍ അബ്ദുല്‍സമദ് ഏഴ് പന്തില്‍ ഒരു സിക്‌സറും ബൗണ്ടറിയും സഹിതം 12 റണ്‍സടിച്ചു. 

Latest News