Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ലോകകപ്പിന് ശ്രീലങ്ക, യു.എ.ഇ ബാക്ക്അപ്

മുംബൈ - അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി20 ലോകകപ്പിന് റിസര്‍വ് കേന്ദ്രങ്ങളായി യു.എ.ഇയെയും ശ്രീലങ്കയെയും നിശ്ചയിച്ചു. കൊറോണ കാരണം ഇന്ത്യയില്‍ കളി നടത്താനാവാത്ത സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍ ഈ രാജ്യങ്ങളെ പരിഗണിക്കും. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവുമധികം കൊറോണ വ്യാപിച്ച മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
ഈ വര്‍ഷത്തെ ഓസ്‌ട്രേലിയയിലെ ട്വന്റി20 ലോകകപ്പ് മാറ്റി വെച്ചപ്പോള്‍ 2021 ലെ ലോകകപ്പ് ഇന്ത്യയില്‍ നടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ 2021 ലെ ലോകകപ്പ് നടത്തുമെന്ന് ബി.സി.സി.ഐ വാശി പിടിച്ചതോടെ 2020 ലെ ടൂര്‍ണമെന്റ് 2022 ലേക്ക് മാറ്റി വെക്കേണ്ടി വന്നു. 2023 ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പുണ്ട്. 2022 ലും 2023 ലും ഇന്ത്യയില്‍ ലോകകപ്പുകള്‍ നടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് 2021 ലെ ലോകകപ്പിനായി ഇന്ത്യ പിടിമുറുക്കിയത്.
2021 ല്‍ ലോകകപ്പ് നടത്താന്‍ ഓസ്‌ട്രേലിയക്കും താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ മെല്‍ബണ്‍ ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ സമീപദിനങ്ങളില്‍ കൊറോണ വ്യാപിച്ചതോടെ അവര്‍ ജാഗ്രത പുലര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. 2022 ലെ ലോകകപ്പായിരിക്കും കൂടുതല്‍ സുരക്ഷിതമെന്ന് അവര്‍ വിലയിരുത്തി.

Latest News