Sorry, you need to enable JavaScript to visit this website.

ഒരു ടീം അയര്‍ലന്റിനെതിരെ, മറ്റൊന്ന് പാക്കിസ്ഥാനെതിരെ

മാഞ്ചസ്റ്റര്‍ - വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ആദ്യ കളി തോറ്റ ശേഷം ഉജ്വലമായി തിരിച്ചുവന്ന ഇംഗ്ലണ്ട് ബുധനാഴ്ച മുതല്‍ പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തുടങ്ങുന്നു. അയര്‍ലന്റിനെതിരെ ഇംഗ്ലണ്ടിന്റെ ഏകദിന ടീം ചൊവ്വാഴ്ച അവസാന ഏകദിനം കളിക്കുകയാണ്. വിന്‍ഡീസിനെതിരെ മോശം തുടക്കത്തിനു ശേഷം തിരിച്ചുവരാന്‍ സാധിച്ച അവര്‍ക്ക് പാക്കിസ്ഥാനെതിരെ അത് എളുപ്പം സാധിക്കില്ലെന്ന ഉറച്ച വിശ്വാസമുണ്ട്. പാക്കിസ്ഥാനെതിരെ അവസാനമായി ഇംഗ്ലണ്ട് പരമ്പര ജയിച്ചത് 2010 ലാണ്.  അയര്‍ലന്റിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ വന്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ കരകയറ്റി. മോര്‍ഗനും (84 പന്തില്‍ 106) ടോം ബാന്റണും (51 പന്തില്‍ 58) തമ്മിലുള്ള 146 റണ്‍സ് കൂട്ടുകെട്ടിന് മുമ്പും പിമ്പും ഇംഗ്ലണ്ട് വന്‍ തകര്‍ച്ച നേരിട്ടു. മുപ്പത്തഞ്ചോവര്‍ പിന്നിടുമ്പോള്‍ ഏഴിന് 223 ല്‍ പതറുകയാണ് ഇംഗ്ലണ്ട്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു.

Latest News